വയനാട്: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. ഹിമാചൽ പ്രദേശ് സ്വദേശിയായ ബിക്രം റാണയുടെ മൃതദേഹമാണ് ദീർഘനേരം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. അപകടം നടന്ന് ആറാം ദിവസമാണ് മീനാക്ഷി പാലത്തിന് ഏതാണ്ട് 150 മീറ്റർ അകലെ മാറി മൃതദേഹം കണ്ടെത്താനായത്. ദുരന്തത്തിൽപ്പെട്ട മറ്റ് ഏഴ് പേരുടെ മൃതദേഹങ്ങൾ നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ഇതോടെ കള്ളാടി മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം എട്ടായി. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് മഴയുടെ തീവ്രത കുറഞ്ഞത് തിരച്ചിൽ [&Read More
Tags :Wayanad Landslide
വയനാട്: കനത്ത മഴയെത്തുടർന്ന് വയനാട് കള്ളാടിയിൽ വീണ്ടും മണ്ണിടിച്ചിൽ. ഇന്ന് രാവിലെ 10 മണിയോടെയാണ് ചെറിയ തോതിൽ വീണ്ടും മണ്ണൊലിപ്പ് തുടങ്ങിയത്. ഇന്നലെ രാവിലെ 11:15 ഓടെയുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരണപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ദുരന്തത്തിൽ കാണാതായ അഞ്ചുപേർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. കൂടുതൽ കാര്യക്ഷമമായ രക്ഷാപ്രവർത്തനത്തിനായി ദുരന്തബാധിത മേഖലയെ നാല് സോണുകളായി തിരിച്ചിട്ടുണ്ട്. എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് നിലവിൽ തിരച്ചിൽ [&Read More
കള്ളാടി തുരങ്കപാത മണ്ണിടിച്ചിൽ: ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ; മുഖ്യമന്ത്രി ഇന്ന് സ്ഥലത്ത്
വയനാട്: വയനാട് കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായ അഞ്ച് പേർക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും ഊർജിതമായി തുടരുന്നു. ഇന്നലെ രാവിലെ 11:15 ഓടെയുണ്ടായ ദുരന്തത്തിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ പ്രദേശത്തേക്ക് പൊതുജനങ്ങൾക്ക് പൂർണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ദുരന്തബാധിത പ്രദേശത്തെ നാല് സോണുകളാക്കി തിരിച്ചാണ് പരിശോധന. എൻഡിആർഎഫ്, ഫയർഫോഴ്‌സ്, പൊലീസ് എന്നീ സേനകളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ [&Read More
‘ഇത് പ്രകൃതിദുരന്തമല്ല, മനുഷ്യനിർമ്മിതം, തുരങ്കപാതക്ക് വേണ്ടി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടു, വീഴ്ച പരിശോധിക്കും’:
കൽപറ്റ: വയനാട് മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ പ്രകൃതിദുരന്തമല്ലെന്നും, തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതുമൂലം ഉണ്ടായ മനുഷ്യനിർമ്മിത ദുരന്തമാണെന്നും മന്ത്രി ടി. സിദ്ദീഖ് വ്യക്തമാക്കി. ശാസ്ത്രീയമല്ലാത്ത രീതിയിൽ മണ്ണ് കൂട്ടിയിട്ടതാണ് ഈ അപകടത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തെ തുടർന്ന് കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരെ വിംസ് (Read More
തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; പള്ളിയും വീടും മണ്ണിനടിയിൽ; രക്ഷാപ്രവർത്തനം ദുഷ്കരം
കൽപ്പറ്റ: വയനാട് തുരങ്കപാത നിർമാണ മേഖലയിലുണ്ടായ കൂറ്റൻ മണ്ണിടിച്ചിലിൽ വൻ നാശനഷ്ടം. കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് ദുരന്തമുണ്ടായത്. അപകടത്തിൽ ഒരു പള്ളിയും വീടും സമീപത്തെ ബസ് സ്റ്റോപ്പും പൂർണമായി തകർന്നു. തൊഴിലാളികളുമായി എത്തിയ ബസ് മണ്ണിടിച്ചിലിൽ ഒലിച്ചുപോയി. നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പരിക്കേറ്റ ആറു തൊഴിലാളികളെ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. തുരങ്കപാത നിർമാണത്തിന് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങിയതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് മന്ത്രി [&Read More
വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ; തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായി സംശയം, തിരച്ചിൽ
വയനാട്: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ വലിയ അപകടം. കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണ് വൻതോതിൽ ഇടിഞ്ഞുവീണത്. അപകടത്തിൽ ആളുകളും വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്. നിലവിൽ സംഭവസ്ഥലത്തുനിന്ന് ഒരാളെ രക്ഷപ്പെടുത്തിയതായാണ് വിവരം. ഫയർഫോഴ്സും എൻ.ഡി.ആർ.എഫ് (Read More
ടൗൺഷിപ്പിലെ വീട്ടിലേക്ക് സൂക്ഷിച്ച ഉപകരണങ്ങൾ കവർന്നു; ദുരന്തബാധിതരുടെ കട്ടിലും അലമാരയുമടക്കം മോഷ്ടിച്ചു
കല്പറ്റ: ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിൽ ആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാകുന്നു. മുണ്ടക്കൈ ജിഎൽപി സ്‌കൂളിന് സമീപം താമസിച്ചിരുന്ന കെ.കെ സുൽത്താന്റെ വീട്ടിലാണ് ഏറ്റവും ഒടുവിലായി കവർച്ച നടന്നത്. വീടിനുള്ളിലുണ്ടായിരുന്ന കട്ടിൽ, അലമാര, വാഷ്ബേസിൻ, ഷവർ തുടങ്ങിയവയാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. ഉരുൾപൊട്ടലിൽ വീടിന് തകരാർ സംഭവിച്ചിരുന്നെങ്കിലും ഉപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടായിരുന്നില്ല. സർക്കാർ അനുവദിച്ച ടൗൺഷിപ്പിലെ പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ കൊണ്ടുപോകാനായി സൂക്ഷിച്ചതായിരുന്നു ഇവയെന്ന് സുൽത്താൻ പറഞ്ഞു. കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോഴാണ് സാധനങ്ങൾ നഷ്ടപ്പെട്ട വിവരം ഉടമ [&Read More