31/07/2026
[fontresizer_tawhidurrahmandear_widget]
Kerala

‘മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും, നേതാക്കൾക്ക് വേണ്ടി പ്രകടനം നടത്തിയാല്‍ നടപടി’; സര്‍ക്കുലറുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാൻഡിന് വിട്ട സാഹചര്യത്തിൽ, നേതാക്കൾക്കായി തെരുവിൽ പ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കെപിസിസി. ആർക്കെങ്കിലും വേണ്ടി പ്രകടനങ്ങൾ നടത്തുന്നതോ പരസ്യപ്രസ്താവനകൾ നടത്തുന്നതോ അച്ചടക്കലംഘനമായി കണക്കാക്കുമെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനങ്ങൾ നടത്തുകയും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ‘ജനമനസ്സറിഞ്ഞ നായകൻ തന്നെ നയിക്കട്ടെ’ എന്ന മുദ്രാവാക്യമുയർത്തി വയനാട്, [&Read More

India

കോൺഗ്രസ് മുന്നണി വിടുകയാണെന്ന് കെ.സി വിളിച്ചുപറഞ്ഞു; ഡിഎംകെക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ലീഗ് വ്യക്തമാക്കി-ഖാദർ മൊയ്തീൻ

ചെന്നൈ: തമിഴ്‌നാട്ടിൽ കോൺഗ്രസ് മുന്നണി വിട്ടിട്ടും ഡിഎംകെയ്‌ക്കൊപ്പം നിൽക്കാനുള്ള തീരുമാനത്തിൽ പാർട്ടി ഉറച്ചുനിൽക്കുകയായിരുന്നുവെന്ന് മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ. കെ.സി വേണുഗോപാൽ ലീഗ് നേതൃത്വത്തെ വിളിച്ച് കോൺഗ്രസ് തീരുമാനം അറിയിച്ചിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, ഡിഎംകെയുമായി തങ്ങൾക്കുള്ളത് വെറും രാഷ്ട്രീയബന്ധമല്ലെന്നും പ്രത്യയശാസ്ത്ര ബന്ധമാണെന്നും വ്യക്തമാക്കിയതായും ഖാദർ മൊയ്തീൻ ഒരു മലയാളം ചാനലിനോട് പറഞ്ഞു. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വിടാനുള്ള കോൺഗ്രസ് തീരുമാനം കെ.സി വേണുഗോപാൽ പി.കെ കുഞ്ഞാലിക്കുട്ടിയെ വിളിച്ചാണ് അറിയിച്ചത്. കുഞ്ഞാലിക്കുട്ടി ഈ വിവരം [&Read More

Main story

‘ലോക്‌സഭയിൽ കോൺഗ്രസിനൊപ്പം ഇരിക്കില്ല’; കടുത്ത നിലപാടുമായി ഡിഎംകെ, പ്രത്യേക ഇരിപ്പിടം തേടി സ്പീക്കർക്ക്

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട രാഷ്ട്രീയ മാറ്റങ്ങൾ ദേശീയ തലത്തിൽ ‘ഇൻഡ്യ’ മുന്നണിയിലും വലിയ വിള്ളലിലേക്ക് നയിക്കുന്നു. കോൺഗ്രസ് തങ്ങളുമായുള്ള സഖ്യം അവസാനിപ്പിച്ചതിന് പിന്നാലെ ലോക്‌സഭയിൽ എംപിമാർക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ രംഗത്തെത്തി. കോൺഗ്രസ് അംഗങ്ങൾക്കിടയിൽ ഇനി ഇരിക്കാൻ താൽപര്യമില്ലെന്നും തങ്ങൾക്ക് പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുതിർന്ന ഡിഎംകെ നേതാവും പാർലമെന്റ് അംഗവുമായ കനിമൊഴി സ്പീക്കർക്ക് കത്തയച്ചു. ഡിഎംകെ എംപിമാരെ ഇനി കോൺഗ്രസ് അംഗങ്ങൾക്കൊപ്പമോ ഇന്ത്യ മുന്നണിയുടെ ഭാഗമായോ കണക്കാക്കരുതെന്ന് [&Read More

Kerala

‘ജനവികാരം വിഡി സതീശൻ മുഖ്യമന്ത്രി ആകണമെന്ന്’; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍

കേരളത്തിലെ മുഖ്യമന്ത്രി ആരാകുമെന്ന് കോൺഗ്രസിനുള്ളിൽ ചർച്ച തുടരുന്നതിനിടെ വിഡി സതീശനെ പിന്തുണച്ച് സന്തോഷ് വർക്കി (ആറാട്ട് അണ്ണൻ) രംഗത്തെത്തി. വിഡി സതീശൻ മുഖ്യമന്ത്രിയാകണമെന്നത് ജനവികാരമാണെന്ന് ചൂണ്ടിക്കാട്ടി താൻ രാഹുൽ ഗാന്ധിക്ക് ഇമെയിൽ അയച്ചതായി സന്തോഷ് വർക്കി വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് അയച്ച തുറന്ന കത്തിന്റെ സ്ക്രീൻ ഷോട്ട് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. കേരളത്തിലെ നിലവിലെ സാമൂഹികRead More

Main story

‘ഒരുത്തനെയും വെറുതെ വിടില്ല, എംഎൽഎ ആകാൻ ചെലവാക്കിയത് 35 ലക്ഷം’; വിശദീകരണവുമായി അഞ്ജലി

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ ശക്തമായ പ്രതികരണവുമായി നടി അഞ്ജലി നായർ രംഗത്തെത്തി. തന്നെ എം.എൽ.എ ആക്കാമെന്ന് വാഗ്ദാനം നൽകി ആരോ 35 ലക്ഷം രൂപ വാങ്ങിയെന്നും, പരാജയപ്പെട്ട സാഹചര്യത്തിൽ പണം വാങ്ങിയവരെ വെറുതെ വിടില്ലെന്നും അഞ്ജലി പറഞ്ഞതായാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഈ പ്രചാരണങ്ങളിലെ സത്യാവസ്ഥ വെളിപ്പെടുത്തി താരം വീഡിയോ പങ്കുവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതുമായി ബന്ധപ്പെട്ട വസ്തുതകൾ മനസ്സിലാക്കാതെയാണ് പലരും ഇത്തരം പോസ്റ്റുകൾ ഇടുന്നതെന്ന് അഞ്ജലി വിമർശിച്ചു. രാഷ്ട്രീയത്തിലേക്ക് [&Read More

India

ജയിലിലെ പ്രണയം: മധ്യപ്രദേശിൽ കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥ

ഭോപ്പാൽ: മധ്യപ്രദേശിലെ സത്‌നയിൽ കൊലക്കേസ് പ്രതിയെ വിവാഹം കഴിച്ച് ജയിൽ ഉദ്യോഗസ്ഥ. സത്‌ന സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ട് ഫിറോസ ഖാത്തൂനും അവിടെ ജീവപര്യന്തം തടവിൽ കഴിഞ്ഞിരുന്ന ധർമ്മേന്ദ്ര സിങും തമ്മിലാണ് വിവാഹിതരായത്. കഴിഞ്ഞ മെയ് അഞ്ചിനായിരുന്നു ഈ അപൂർവ വിവാഹം. ജയിലിനുള്ളിലെ ഔദ്യോഗിക പരിചയം പിന്നീട് പ്രണയമായി മാറുകയും ഒടുവിൽ മതപരമായ അതിർവരമ്പുകൾ ഭേദിച്ച് വിവാഹത്തിൽ എത്തുകയുമായിരുന്നു. 2007Read More

Main story

മുഖ്യമന്ത്രി ചര്‍ച്ചയില്‍ സമവായ നീക്കം; മൂന്നുപേരെയും ചര്‍ച്ചയ്ക്ക് വിളിച്ച് ഹൈക്കമാന്‍ഡ്

ഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ സമവായ നീക്കവുമായി ഹൈക്കമാൻഡ്. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുമായി നേരിട്ട് ചർച്ച നടത്താനാണ് എഐസിസി നേതൃത്വത്തിന്റെ തീരുമാനം. ഫോൺ വഴിയുള്ള ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ സതീശനെയും ചെന്നിത്തലയെയും ഉടൻ ഡൽഹിയിലേക്ക് വിളിപ്പിക്കും. എംഎൽഎമാരുടെ നിലപാടും ഘടകകക്ഷികളുടെ താല്പര്യവും പൊതുജന വികാരവും വിശകലനം ചെയ്തുള്ള റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഹൈക്കമാൻഡിന് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശവാദത്തിൽ നിന്ന് സ്വയം പിന്മാറാൻ കെ.സി. വേണുഗോപാലിനോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായാണ് സൂചന. ജനവികാരം [&Read More

Main story

‘ബിജെപി ബന്ധം ഉപേക്ഷിച്ചാൽ സർക്കാരിനെ പിന്തുണയ്ക്കാം’; എഐഎഡിഎംകെയോട് ഡിഎംകെ

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ സജീവമാകുന്നു. സർക്കാർ രൂപീകരണത്തിനായി എഐഎഡിഎംകെയുമായി കൈകോർക്കണമെങ്കിൽ ബിജെപിയുമായുള്ള ബന്ധം പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ഡിഎംകെ വ്യക്തമാക്കി. പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ വൈരം മറന്ന് ഇരു ദ്രാവിഡ കക്ഷികളും സഖ്യത്തിന് ശ്രമിക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ്, വർഗീയ പാർട്ടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന നിലപാട് ഡിഎംകെ അറിയിച്ചത്. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നടൻ വിജയിന്റെ ടിവികെയോട് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ആർ.വി. അർലേക്കർ ആവശ്യപ്പെട്ടതോടെയാണ് സഖ്യ ചർച്ചകൾക്ക് വേഗം കൂടിയത്. 234 അംഗ നിയമസഭയിൽ 118 സീറ്റുകളാണ് [&Read More

Kerala

‘എന്ത് എഴുതിയിട്ടും കാര്യല്ല, അന്നെ തോൽപ്പിക്കും’: പെരിന്തൽമണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയതിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ പരാതിയുമായി കുടുംബം രംഗത്ത്. അധ്യാപിക കുട്ടിയെ പരസ്യമായി അപമാനിച്ചുവെന്നും മറ്റൊരു സ്‌കൂളിലേക്ക് മാറാൻ ടിസി ആവശ്യപ്പെട്ടപ്പോൾ അത് നൽകാൻ വിസമ്മതിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. വിഷയത്തിൽ ജില്ലാ പോലീസ് മേധാവിക്കും പെരിന്തൽമണ്ണ പോലീസിനും ബന്ധുക്കൾ പരാതി നൽകി. പെരിന്തൽമണ്ണ ചീരട്ടമണ്ണ സ്വദേശിയായ പതിനാലുകാരൻ തേജസിനെ മെയ് രണ്ടിനാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെയ്യാത്ത തെറ്റിന്റെ പേരിൽ സഹപാഠികൾക്ക് മുന്നിൽ വെച്ച് അധ്യാപിക മകനെ ആക്ഷേപിച്ചിരുന്നതായി [&Read More

Kerala

വെള്ളാപ്പള്ളി വിമർശിച്ചത് ലീഗിനെ ആയിരുന്നില്ല, മുസ്ലിം സമുദായത്തെ; വിയോജിപ്പ് പറയണമായിരുന്നു -എ.എം. ആരിഫ്

ആലപ്പുഴ: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളോടുള്ള വിയോജിപ്പ് സി.പി.എം അപ്പപ്പോൾത്തന്നെ വ്യക്തമാക്കേണ്ടതായിരുന്നുവെന്ന് മുൻ എം.പി.യും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗവുമായ എ.എം. ആരിഫ് അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളി നടേശൻ വിമർശിച്ചത് മുസ്‌ലിം ലീഗിനെയല്ല മറിച്ച് മുസ്‌ലിം സമുദായത്തെയാണെന്നും അത് പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്നും ആരിഫ് പറഞ്ഞു. ലീഗിനെയാണ് അദ്ദേഹം ലക്ഷ്യം വെച്ചതെന്ന് പാർട്ടി നേതാക്കൾ കൂടി വ്യക്തമാക്കിയതോടെ വെള്ളാപ്പള്ളിയെ പാർട്ടി സംരക്ഷിക്കുന്നു എന്ന തോന്നൽ ജനങ്ങളിലുണ്ടായി. ഇത് ന്യൂനപക്ഷ സംരക്ഷകരെന്ന പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായും [&Read More