പാലക്കാട്: ബലിപെരുന്നാൾ വിപണി ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് കന്നുകാലികളെ എത്തിക്കുന്ന വ്യാപാരികൾ കടുത്ത പ്രതിസന്ധിയിൽ. അയൽസംസ്ഥാനങ്ങളിലെ പ്രധാന ഗ്രാമീണ കന്നുകാലി ചന്തകൾ ഗോരക്ഷാ ഗുണ്ടകളുടെ ഭീഷണിയെത്തുടർന്ന് കൂട്ടത്തോടെ അടച്ചുപൂട്ടിയതോടെ കേരളത്തിലേക്കുള്ള കന്നുകാലി വരവ് പൂർണമായും നിലച്ചു. പെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിപണിയിലുണ്ടായ ഈ വൻ വിതരണക്കുറവ് വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ബീഫ് വില കുത്തനെ ഉയരാൻ ഇടയാക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. കേരളത്തിലേക്ക് പ്രധാനമായും കന്നുകാലികളെ എത്തിക്കുന്ന ഒറീസ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നീ [&Read More
‘തലയ്ക്ക് മുകളിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘങ്ങൾ, പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുന്ന
ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും ജനങ്ങളുടെ പ്രശ്നങ്ങൾ അവഗണിക്കുകയാണെന്ന് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. രാജ്യത്തെ കർഷകരും യുവാക്കളും തൊഴിലാളികളും ജീവിക്കാൻ പാടുപെടുമ്പോൾ ഭരണകൂടത്തിന്റെ ഉന്നത നേതൃത്വം വെറും പിആർ പരിപാടികളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറ്റലി സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ഈ കടുത്ത വിമർശനം. “നമ്മുടെ തലയ്ക്ക് മുകളിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ, നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയിൽ [&Read More
ഓസ്ലോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിച്ച നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലയെങ്ങിൻ്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ മെറ്റ റദ്ദാക്കി. മോദിക്ക് നേരെ ചോദ്യമുന്നയിച്ചതിന് പിന്നാലെ ഹെല്ലെ ലയെങ്ങിനെതിരെ കടുത്ത സൈബർ ആക്രമണം ഉയർന്നിരുന്നു. ഓസ്ലോ ആസ്ഥാനമായുള്ള ‘ദാഗ്സാവിസെൻ’ പത്രത്തിലെ മാധ്യമപ്രവർത്തകയാണ് ഹെല്ലെ ലയെങ്. അക്കൗണ്ടുകൾ റദ്ദാക്കിയതിന്റെ സ്ക്രീൻഷോട്ടുകൾ അവർ പങ്കുവെച്ചു. “പത്രസ്വാതന്ത്യ്രത്തിന് വേണ്ടി നൽകേണ്ടി വന്ന ചെറിയ വില മാത്രം” എന്നാണ് ഹെല്ലെ ഇതിനെക്കുറിച്ച് കുറിച്ചത്. മുൻപ് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. [&Read More
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിലെ എല്ലാ പ്രതികൾക്കും പരോൾ ലഭിച്ചു. പിണറായി സർക്കാർ അധികാരത്തിൽ നിന്നിറങ്ങുന്നതിനു തൊട്ടു മുമ്പാണ് പ്രതികൾക്ക് പരോൾ അനുവദിച്ചത്. 20 ദിവസത്തെ പരോൾ ആണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ബിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ ജയിലിൽ നിന്നിറങ്ങി ഇതിനോടകം വീടുകളിലെത്തിക്കഴിഞ്ഞു. ബാക്കിയുള്ള പ്രതികൾ അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങും. അതേസമയം, കൃത്യമായ മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് പരോൾ നൽകിയതെന്ന് [&Read More
തിരുവനന്തപുരം: പുതിയ സര്ക്കാര് അധികാരത്തിലേറുമ്പോഴൊക്കെ ശാപക്കഥകളും അന്ധവിശ്വാസങ്ങളും നിറയാറുള്ള ‘മന്മോഹന് ബംഗ്ലാവിലേക്ക്’ പുതിയൊരു താമസക്കാരനെത്തുന്നു. വി.ഡി സതീശന് മന്ത്രിസഭയിലെ ഇളംമുറക്കാരനായ മന്ത്രി ഒ.ജെ ജനീഷിനാണ് ഇക്കുറി മന്മോഹന് ബംഗ്ലാവ് ഔദ്യോഗിക വസതിയായി ലഭിച്ചിരിക്കുന്നത്. ഇവിടെ താമസിച്ചാല് മന്ത്രിസ്ഥാനം തെറിക്കുമെന്നും പിന്നീട് നിയമസഭ കാണില്ലെന്നുമുള്ള പ്രചാരണങ്ങളെ ധൈര്യസമേതം തള്ളിക്കളഞ്ഞാണ് യുവമന്ത്രിയുടെ വരവ്. തിരുവിതാംകൂര് രാജാവ് ശ്രീമൂലം തിരുനാള് പണികഴിപ്പിച്ച ചരിത്രപ്രസിദ്ധമായ ബംഗ്ലാവ് 2006Read More
നെടുമ്പാശ്ശേരി: പാചകവാതക സിലിണ്ടറിനുള്ളിൽ പകുതിയോളം വെള്ളം മാത്രം നിറച്ചു നൽകി ഉപഭോക്താവിനെ വഞ്ചിച്ചതായി പരാതി. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ കപ്പശ്ശേരിയിൽ താമസിക്കുന്ന മാളിയേക്കൽ അനിലിന്റെ വീട്ടിൽ എത്തിച്ച സിലിണ്ടറിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. അത്താണിയിലുള്ള സ്വകാര്യ ഗ്യാസ് ഏജൻസിയിൽ നിന്നാണ് അനിൽ സിലിണ്ടർ വാങ്ങിയത്. കഴിഞ്ഞ 18 ദിവസമായി അനിൽ ഈ സിലിണ്ടറാണ് വീട്ടിൽ ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പാചകം ചെയ്യാൻ സ്റ്റൗ കത്തിക്കാൻ ശ്രമിച്ചപ്പോൾ തീ കത്തിയില്ല. തുടർന്ന് സിലിണ്ടർ മാറ്റി പരിശോധിച്ചപ്പോഴാണ് വീട്ടുകാർ ഞെട്ടിക്കുന്ന [&Read More
തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങിലെ ജാതിവാൽ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. ദാമോദര മേനോൻ എന്നത് അച്ഛൻ്റെ പേര് ആണെന്നും അത് പറഞ്ഞതിൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. സത്യപ്രതിജ്ഞ ചടങ്ങിൽ മാതാവിൻ്റെ പേര് പറയാൻ കഴിയാത്തതിൽ സങ്കടമുണ്ട്. രണ്ടുപേരും മരിച്ചുപേയാവരാണ്. അവരെ ഓർക്കേണ്ടതല്ലേ. ഞാൻ എൻ്റെ മുഴുവൻപേരാണ് വായിച്ചത്. അമ്മയെ മനസ്സിൽ വിച്ചാരിച്ച് അച്ഛൻ്റെ പേരും വായിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. [&Read More
തിരുവനന്തപുരം: പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. രാജ്ഭവനിൽ നിന്നുള്ള (ലോക്ഭവൻ) തീരുമാനപ്രകാരമാണ് ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വന്ദേമാതരം പൂർണ്ണമായി ആലപിക്കുമെന്ന കാര്യം തനിക്ക് മുൻകൂട്ടി അറിയില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്ഭവൻ തീരുമാനപ്രകാരമാണ് അത് പൂർണമായും അവതരിപ്പിച്ചത്. ആലപിച്ചു തുടങ്ങിയപ്പോഴാണ് താൻ പോലും ഈ വിവരം അറിഞ്ഞത്. എന്നാൽ, പാടിത്തുടങ്ങിയ ശേഷം അത് പകുതിക്ക് വെച്ച് നിർത്തിക്കാൻ കഴിയില്ലല്ലോയെന്നും അദ്ദേഹം മാധ്യമങ്ങളോട് [&Read More
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രസ്തുത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സിൽവർലൈനുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകൾ അവയുടെ സ്വഭാവമനുസരിച്ച് പിൻവലിക്കാനുള്ള ശുപാർശ കോടതിക്ക് മുമ്പാകെ സമർപ്പിക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനായി വിവിധയിടങ്ങളിൽ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ പൂർണ്ണമായി നീക്കംചെയ്യുന്നതിന് റവന്യു വകുപ്പിന് നിർദേശം നൽകിയതായും വി.ഡി. സതീശൻ [&Read More
തിരുവനന്തപുരം: യുഡിഎഫ് മുന്നോട്ട് വെച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പൂർണമായി നടപ്പിലാക്കുന്നതിനായി ‘വിഷൻ 2031’ പദ്ധതിയുമായി സർക്കാർ മുന്നോട്ട്. ഈ സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന 2031Read More