ഇസ്ലാമാബാദ്: 2019Read More
ചരിത്രത്തിലാദ്യം; തമിഴ്നാട്ടിൽ മുസ്ലിം ലീഗ് മന്ത്രിസഭയിലേക്ക്; വിജയ് സർക്കാരിൽ ഷാജഹാൻ ന്യൂനപക്ഷക്ഷേമ മന്ത്രിയാകും
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ടുകാലത്തെ ചരിത്രം തിരുത്തി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന മന്ത്രിസഭയിലേക്ക്(Read More
ഇൻഡോർ: മധ്യപ്രദേശിലെ ധാറിലുള്ള ഭോജ്ശാല സമുച്ചയം സരസ്വതി ക്ഷേത്രമാണെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പുതിയ ആവശ്യങ്ങളുമായി ഹർജിക്കാർ രംഗത്ത്. സമുച്ചയത്തിന്റെ ഭൂഗർഭ അറകളിൽ ഹനുമാൻ ഉൾപ്പെടെയുള്ള ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്നും ഇത് കണ്ടെത്താൻ ശാസ്ത്രീയമായ ഖനനം നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം. കൂടാതെ ഭക്തർക്ക് സമുച്ചയത്തിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പുരാവസ്തു വകുപ്പ് (എ.എസ്.ഐ) നിലവിൽ ഈടാക്കുന്ന ഒരു രൂപ പ്രവേശന ഫീസ് നിർത്തലാക്കണമെന്നാണ് പ്രധാന ആവശ്യം. ഭോജ്ശാല ഒരു ക്ഷേത്രമാണെന്ന് മേയ് 15Read More
മന്ത്രിസഭ വിപുലീകരിച്ച് വിജയ്; നീണ്ട 59 വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് തമിഴ്നാട് ഭരണത്തിലേക്ക്
ചെന്നൈ: തമിഴ്നാട്ടിലെ സി. ജോസഫ് വിജയ് സർക്കാർ മന്ത്രിസഭ വിപുലീകരിച്ചു. 23 പുതിയ മന്ത്രിമാർ കൂടി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടിവികെയിൽ നിന്ന് 21 പേരും കോൺഗ്രസിൽ നിന്ന് രണ്ടുപേരുമാണ് പുതിയ മന്ത്രിമാരായത്. നീണ്ട 59 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്നാട്ടിലെ ഒരു ഭരണകൂടത്തിന്റെ ഭാഗമായി ഔദ്യോഗികമായി തിരിച്ചെത്തി. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വിജയ്യും ചടങ്ങിൽ പങ്കെടുത്തു. മെയ് പത്തിനാണ് മുഖ്യമന്ത്രിയായി വിജയ്യും ഒൻപത് മന്ത്രിമാരും [&Read More
ആലപ്പുഴ: ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ജി. സുധാകരനെതിരെയും വെള്ളാപ്പള്ളി നടേശനെതിരെയും കടുത്ത വിമർശനങ്ങളുമായി കായംകുളം മുൻ എംഎൽഎ യു. പ്രതിഭ രംഗത്തെത്തി. താൻ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന സുധാകരന്റെ പരാമർശത്തെ പരിഹസിച്ച പ്രതിഭ, അവിടെ നിന്നാലും ഇവിടെ നിന്നാലും ജയിക്കാൻ സുധാകരൻ എന്താ കുട്ടിച്ചാത്തനാണോ എന്ന് ചോദിച്ചു. ഞങ്ങളെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ അവർ, കായംകുളത്ത് തന്നെ തോൽപിക്കാനായി സുധാകരൻ പലരെയും ഫോണിൽ വിളിച്ചതായും ആരോപിച്ചു. അതേസമയം, ജി. സുധാകരനെ നിയമസഭയുടെ പ്രോടൈം [&Read More
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി (എഐ) കാബിനറ്റ് തലത്തിൽ പ്രത്യേക വകുപ്പ് രൂപീകരിച്ച് കേരളം ചരിത്രം കുറിച്ചു. ഇന്നലെ പുറത്തിറങ്ങിയ വകുപ്പ് വിഭജനത്തിന്റെ ഔദ്യോഗിക ഗസറ്റ് വിജ്ഞാപന പ്രകാരം വിവരസാങ്കേതികവിദ്യ, മറ്റ് അനുബന്ധ മേഖലകൾ എന്നിവയ്ക്കൊപ്പം വ്യവസായRead More
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സ്കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തെ മദ്രസകളിലും പ്രഭാത അസംബ്ലികളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ന്യൂനപക്ഷകാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അംഗീകൃത, എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകൾക്കെല്ലാം ഈ നിർദ്ദേശം ബാധകമാണ്. ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപുള്ള പ്രഭാത പ്രാർത്ഥനകളിൽ ദേശീയഗാനമായ വന്ദേമാതരത്തിലെ ആറ് ശ്ലോകങ്ങളും ആലപിക്കണമെന്നാണ് മദ്രസ ഡയറക്ടറേറ്റിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കി ഒരാഴ്ച തികയുന്നതിനിടയിലാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പുതിയ തീരുമാനം. [&Read More
പാലക്കാട്: ബലിപെരുന്നാൾ വിപണി ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് കന്നുകാലികളെ എത്തിക്കുന്ന വ്യാപാരികൾ കടുത്ത പ്രതിസന്ധിയിൽ. അയൽസംസ്ഥാനങ്ങളിലെ പ്രധാന ഗ്രാമീണ കന്നുകാലി ചന്തകൾ ഗോരക്ഷാ ഗുണ്ടകളുടെ ഭീഷണിയെത്തുടർന്ന് കൂട്ടത്തോടെ അടച്ചുപൂട്ടിയതോടെ കേരളത്തിലേക്കുള്ള കന്നുകാലി വരവ് പൂർണമായും നിലച്ചു. പെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിപണിയിലുണ്ടായ ഈ വൻ വിതരണക്കുറവ് വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ബീഫ് വില കുത്തനെ ഉയരാൻ ഇടയാക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. കേരളത്തിലേക്ക് പ്രധാനമായും കന്നുകാലികളെ എത്തിക്കുന്ന ഒറീസ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നീ [&Read More
‘തലയ്ക്ക് മുകളിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘങ്ങൾ, പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുന്ന
ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും ജനങ്ങളുടെ പ്രശ്നങ്ങൾ അവഗണിക്കുകയാണെന്ന് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. രാജ്യത്തെ കർഷകരും യുവാക്കളും തൊഴിലാളികളും ജീവിക്കാൻ പാടുപെടുമ്പോൾ ഭരണകൂടത്തിന്റെ ഉന്നത നേതൃത്വം വെറും പിആർ പരിപാടികളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറ്റലി സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ഈ കടുത്ത വിമർശനം. “നമ്മുടെ തലയ്ക്ക് മുകളിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ, നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയിൽ [&Read More
ഓസ്ലോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിച്ച നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലയെങ്ങിൻ്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ മെറ്റ റദ്ദാക്കി. മോദിക്ക് നേരെ ചോദ്യമുന്നയിച്ചതിന് പിന്നാലെ ഹെല്ലെ ലയെങ്ങിനെതിരെ കടുത്ത സൈബർ ആക്രമണം ഉയർന്നിരുന്നു. ഓസ്ലോ ആസ്ഥാനമായുള്ള ‘ദാഗ്സാവിസെൻ’ പത്രത്തിലെ മാധ്യമപ്രവർത്തകയാണ് ഹെല്ലെ ലയെങ്. അക്കൗണ്ടുകൾ റദ്ദാക്കിയതിന്റെ സ്ക്രീൻഷോട്ടുകൾ അവർ പങ്കുവെച്ചു. “പത്രസ്വാതന്ത്യ്രത്തിന് വേണ്ടി നൽകേണ്ടി വന്ന ചെറിയ വില മാത്രം” എന്നാണ് ഹെല്ലെ ഇതിനെക്കുറിച്ച് കുറിച്ചത്. മുൻപ് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. [&Read More