15/06/2026
[fontresizer_tawhidurrahmandear_widget]

Tags :America

World

മൂന്ന് യുഎസ് കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം; തിരിച്ചടി നൽകിയെന്ന് അമേരിക്ക, ഹോർമുസിൽ

തെഹ്റാൻ: പശ്ചിമേഷ്യയിൽ വെടിനിർത്തൽ നിലനിൽക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് അവകാശപ്പെടുമ്പോഴും ഹുർമുസിൽ സംഘർഷം തുടരുന്നു. അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചതായും സിവിലിയൻ മേഖലകളിൽ ബോംബാക്രമണം നടത്തിയതായും ഇറാൻ ഔദ്യോഗികമായി ആരോപിച്ചു. തെക്കൻ ഇറാനിലെ ബന്ദർ ഖമീർ, സിരിക്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും ഒരു ഇറാനിയൻ എണ്ണ ടാങ്കറിനെയും യു.എസ് സൈന്യം ലക്ഷ്യമിട്ടതായാണ് റിപ്പോർട്ടുകൾ. അതേസമയം ഇറാനിയൻ സൈന്യത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് യു.എസ് സെൻട്രൽ കമാൻഡ് വിശദീകരിച്ചു. ഒമാൻ ഉൾക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന [&Read More

World

‘സൗദിയുടെ മണ്ണിൽനിന്ന് യുഎസ് യുദ്ധവിമാനങ്ങൾ പറന്നുയരാൻ അനുവദിക്കില്ല’- ഹോർമുസ് നീക്കത്തിന് ഉടക്ക്, ‘പ്രോജക്ട്

വാഷിങ്ടൺ/റിയാദ്: ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഉപരോധം തകർക്കാൻ ലക്ഷ്യമിട്ട് അമേരിക്ക പ്രഖ്യാപിച്ച ‘പ്രോജക്റ്റ് ഫ്രീഡം’ ദൗത്യം പെട്ടെന്ന് നിർത്തിവെക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രേരിപ്പിച്ചത് സൗദി അറേബ്യയുടെ കടുത്ത നിലപാടെന്ന് റിപ്പോർട്ട്. ദൗത്യത്തിൽ പങ്കെടുക്കുന്ന അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് സൗദി അറേബ്യയുടെ ആകാശപാത ഉപയോഗിക്കുന്നതിനും താവളങ്ങളിൽ നിന്ന് പറക്കുന്നതിനും റിയാദ് വിലക്കേർപ്പെടുത്തിയതോടെയാണ് ട്രംപ് തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോയതെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പ്രകോപിതരായി ഗൾഫ് സഖ്യകക്ഷികൾകഴിഞ്ഞ ഞായറാഴ്ച സോഷ്യൽ മീഡിയയിലൂടെ ട്രംപ് നടത്തിയ അപ്രതീക്ഷിത പ്രഖ്യാപനം [&Read More

Main story

ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ; കപ്പലുകൾക്ക് ഇനി ഇ-മെയിൽ അനുമതി നിർബന്ധം

തെഹ്റാൻ: ലോകത്തെ എണ്ണവ്യാപാരത്തിന്റെ 20 ശതമാനത്തോളം നിയന്ത്രിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണങ്ങളുമായി ഇറാൻ. മേഖലയിൽ യുഎസ്Read More

Main story

പാകിസ്താന്റെ അഭ്യർത്ഥന മാനിച്ച് ‘പ്രൊജക്ട് ഫ്രീഡം’ ട്രംപ് നിർത്തിവെച്ചു; ഹോർമുസിൽ ഉപരോധം തുടരും

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സൈനിക അകമ്പടിയോടെ മോചിപ്പിക്കാനുള്ള ‘പ്രൊജക്ട് ഫ്രീഡം’ നടപടികൾ അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചു. പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. എന്നാൽ ഹോർമുസ് മേഖലയിലെ ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടി വലിയ വിജയമാണെന്ന് അവകാശപ്പെട്ട ട്രംപ്, ഇറാനുമായി അന്തിമവും സമ്പൂർണവുമായ കരാറിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും കൂട്ടിച്ചേർത്തു. ഇറാനെതിരായ സൈനിക നീക്കമായ ‘ഓപറേഷൻ എപിക് ഫ്യൂറി’ ലക്ഷ്യം കണ്ടതായും പൂർത്തിയായതായും സ്റ്റേറ്റ് [&Read More

World

ഇറാനെ തീർക്കാൻ പോയ അമേരിക്കയ്ക്ക് പൊട്ടിയത് 9.49 ലക്ഷം കോടി! പെൻറഗൺ പുറത്തുവിട്ട

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് പെന്റഗൺ പുറത്തുവിട്ട കണക്കിന്റെ നാലിരട്ടി നഷ്ടമെന്ന് റിപ്പോർട്ട്.Read More

Main story

‘യുദ്ധം ചെയ്യുന്നത് മാനസിക വിഭ്രാന്തിയുള്ളവർ ആണവായുധം ഉണ്ടാക്കാതിരിക്കാൻ’; ഇറാനെതിരെ ട്രംപ്

വാഷിങ്ടണ്‍: ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധം അവസാനിച്ചെന്ന് അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് ഇറാന്‍ യുദ്ധത്തെ ന്യായീകരിച്ച് ട്രംപ് രംഗത്തുവന്നത്. യുദ്ധം തുടരുന്നതിന് യുഎസ് കോണ്‍ഗ്രസിന്‍റെ അനുമതി വേണമെന്ന കടമ്പ മറികടക്കാനാണ് ട്രംപ് യുദ്ധം അവസാനിച്ചതായി അറിയിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇറാനുമായി നടക്കുന്ന ചര്‍ച്ചകളില്‍ തൃപ്തനല്ലെന്നും, അവര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡോണൾഡ് ട്രRead More

World

‘കുട്ടികളെ കൊല്ലുന്നവൻ’; അമേരിക്ക ട്രംപിന്റെ കെണിയിൽ നിന്ന് പുറത്തുകടക്കണം, മുന്നറിയിപ്പുമായി ഇറാൻ

തെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരുക്കിയിരിക്കുന്ന അപകടകരമായ കെണിയിൽ നിന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ എത്രയും വേഗം പിന്മാറണമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അല്ലാത്തപക്ഷം രാജ്യം കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടി സെയ്യിദ് മെഹ്‌ദി തബതബായി വ്യക്തമാക്കി. വെളളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിൽ ട്രംപിനെ ‘ശിശുഹന്തകൻ’ എന്ന് വിശേഷിപ്പിച്ചാണ് ഇറാൻ തങ്ങളുടെ ശക്തമായ നിലപാട് അറിയിച്ചത്. ബലപ്രയോഗത്തിലൂടെ ഇറാനെ വരുതിയിലാക്കാം എന്നത് അമേരിക്കയുടെ വ്യാമോഹം മാത്രമാണെന്നും അത്തരം നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും തബതബായി [&Read More

Main story

ഇറാനുമായുള്ള യുദ്ധത്തിന് യുഎസ് ചെലവഴിച്ചത് 25 ബില്യൺ കോടി

വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങൾക്കായി അമേരിക്ക ഇതുവരെ ഏകദേശം 2.08 ലക്ഷം കോടി രൂപ (25 ബില്യൺ ഡോളർ) ചിലവഴിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു. ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിൽ പെന്റഗണിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് യുദ്ധവുമായി ബന്ധപ്പെട്ട ആദ്യ ഔദ്യോഗിക സാമ്പത്തിക കണക്കുകൾ അവതരിപ്പിച്ചത്. നാസയുടെ ഈ വർഷത്തെ ആകെ ബജറ്റിന് തുല്യമായ വൻ തുകയാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രതിരോധത്തിനായി വിനിയോഗിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വെളിപ്പെടുത്തൽ ട്രംപ് ഭരണകൂടത്തിന് [&Read More

Main story

‘യുഎസ്-ഇറാൻ യുദ്ധം പാകിസ്‌താന്റെ സാമ്പത്തിക പുരോഗതിയ്ക്ക് കടുത്ത പ്രഹരമായി’- ഷഹബാസ് ഷെരീഫ്

ഇസ്‌ലമാബാദ്‌: യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പാകിസ്താന്റെ സാമ്പത്തിക പുരോഗതിക്ക് കനത്ത ആഘാതമേൽപ്പിച്ചതായി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇസ്‌ലമാബാദിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഇരുപക്ഷങ്ങൾക്കുമിടയിലെ പിരിമുറുക്കം കുറയ്ക്കാനും പാകിസ്താൻ തുടർന്നും നയതന്ത്ര ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. യുഎസ്Read More