15/06/2026
[fontresizer_tawhidurrahmandear_widget]

Tags :America

Sports

അമേരിക്കയിൽ നടക്കാനിരിക്കുന്നത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മോശം വേൾഡ് കപ്പോ?

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026 ഫിഫ വേൾഡ് കപ്പിന് ഇനി മാസങ്ങൾ മാത്രമാണ് ബാക്കിRead More

Main story

ഹോർമുസ് കടലിടുക്കിൽ 2 ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാന്റെ വെടിവെപ്പ്; നയതന്ത്ര പ്രതിഷേധവുമായി

തെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായുള്ള വാർത്തകൾക്ക് പിന്നാലെ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവയ്പ്പ്. കടലിടുക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ട് ചരക്കുകപ്പലുകൾക്കു നേരെ ആക്രമണമുണ്ടായത്. ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് സംഘം ആണു വെടിയുതിർത്തതെന്നാണു വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യ ഇറാൻ അംബാസഡറെ വിളിപ്പിച്ചിട്ടുണ്ട്. ഇറാഖിൽ നിന്നുള്ള 20 ലക്ഷം ബാരൽ എണ്ണയുമായി നീങ്ങുകയായിരുന്ന സന്മാർ ഹെറാൾഡ്, ജഗ് അർണവ് എന്നീ കപ്പലുകൾക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഒമാൻ തീരത്തിന് 37 കിലോമീറ്റർ വടക്കുകിഴക്കായി വെച്ച് ഇറാന്റെ രണ്ട് ഗൺബോട്ടുകൾ [&Read More

World

ഹോർമുസില്‍ അമേരിക്കയുടെ ഉറക്കംകെടുത്തി ഇറാന്റെ ‘കൊതുകുപട’; യുഎസ് പടക്കപ്പലുകൾക്കും പിടികൊടുക്കാതെ അതിവേഗ ബോട്ടുകൾ

തെഹ്റാൻ: ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽപാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) പൂർണമായും കൈക്കലാക്കിയിരിക്കുകയാണ്. നൂറുകണക്കിന് ചെറിയ അതിവേഗ ബോട്ടുകൾ ഉൾപ്പെടുന്ന ഇറാന്റെ ‘കൊതുകുപടRead More

Main story

അമേരിക്ക കരാർ ലംഘിച്ചു; വീണ്ടും ഹോർമുസ് അടച്ച് ഇറാൻ, കടലിടുക്കിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

തെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതത്തിന് ഇറാൻ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇസ്രയേലുമായുള്ള വെടിനിർത്തൽ പശ്ചാത്തലത്തിൽ കപ്പൽപാത തുറന്നുനൽകാൻ ധാരണയായിരുന്നുവെങ്കിലും, അമേരിക്ക വാഗ്ദാനങ്ങളിൽനിന്ന് പിന്തിരിഞ്ഞതാണ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കാൻ കാരണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണ വിതരണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നുനൽകുന്നതിന് പകരമായി തങ്ങൾക്കെതിരെയുള്ള ചില സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യാമെന്ന് അമേരിക്ക സമ്മതിച്ചിരുന്നുവെന്ന് ഇറാൻ അവകാശപ്പെടുന്നു. ഇറാനിൽനിന്നു ചരക്കുമായി പോകുന്ന കപ്പലുകൾക്കുള്ള ഉപരോധം നീക്കണമെന്നത് ഇതിൽ പ്രധാന [&Read More

World

കാർ നിർമാണം നിർത്തി യുദ്ധകാലാടിസ്ഥാനത്തിൽ ആയുധങ്ങൾ നിർമിക്കാൻ അമേരിക്ക; വാഹന ഭീമന്മാരുടെ സഹായം

വാഷിങ്ടൺ: പശ്ചിമേഷ്യ ഉൾപ്പെടെ ആഗോളതലത്തിൽ മുറുകുന്ന യുദ്ധസാഹചര്യങ്ങളും ആയുധശേഖരത്തിലുണ്ടായ കുറവും പരിഗണിച്ച് അമേരിക്കൻ പ്രതിരോധ വകുപ്പ് നിർണായക നീക്കത്തിലേക്ക്. ജനറൽ മോട്ടോഴ്സ്, ഫോർഡ് തുടങ്ങിയ പ്രമുഖ കാർ നിർമാതാക്കളോടും മറ്റ് വൻകിട വ്യവസായ ഗ്രൂപ്പുകളോടും ആയുധ നിർമാണ രംഗത്ത് സഹകരിക്കാൻ ട്രംപ് ഭരണകൂടം ഔദ്യോഗികമായി ആവശ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധം അമേരിക്കയുടെ വ്യവസായ മേഖലയെ ‘യുദ്ധകാലാടിസ്ഥാനത്തിൽ’ പ്രതിരോധരംഗത്ത് സജ്ജമാക്കാനാണ് പെന്റഗൺ ലക്ഷ്യമിടുന്നത്. യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘വാള്‍സ്ട്രീറ്റ് ജേണല്‍’ ആണ് വാർത്ത പുറത്തുവിട്ടത്. പെന്റഗണിലെ [&Read More

World

ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ട അമേരിക്കയ്ക്ക് തിരിച്ചടി; മിതവാദികൾ പോയിപകരം വന്നത് തീവ്രനിലപാടുകാർ

മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ അടക്കമുള്ള പ്രമുഖ നേതാക്കളെ കൊലപ്പെടുത്തി ഭരണ നേതൃത്വ നിരയിൽ തങ്ങൾ വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് അവകാശപ്പെടുന്ന അമേരിക്ക ശരിക്കും നേരിട്ടത് വൻ തിരിച്ചടിയാണെന്ന് റിപ്പോർട്ട്.Read More

World

ഹോർമുസിലെ അമേരിക്കൻ ഉപരോധം തകർക്കാൻ കരുത്തരായ ചൈനീസ് നാവികപ്പട ഇറങ്ങുമോ?

ഇറാനുമേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ നാവിക ഉപരോധം ചൈനയുടെ എണ്ണക്കപ്പലുകളെ കൂടി ബാധിച്ചതിന് പിന്നാലെ ആഗോളതലത്തിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്.Read More

Iran

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുമായി നെതന്യാഹു പല യുഎസ് പ്രസിഡന്റുമാരെയും സമീപിച്ചു; മണിക്കൂറുകളോളം സംസാരിച്ച്

വാഷിങ്ടൺ: ജോൺ കെറിക്കു പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഗുരുതര പരാമർശവുമായി മറ്റൊരു മുൻ യുഎസ് വിദേശകാര്യ സെക്രട്ടറി കൂടി രംഗത്ത്. മുൻ യുഎസ് പ്രഥമ വനിത കൂടിയായ ഹിലരി ക്ലിന്റൺ ആണ് ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട സുപ്രധാന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഒരു എക്‌സിറ്റ് പ്ലാനുമില്ലാതെ ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുമായി നിരവധി യുഎസ് പ്രസിഡന്റുമാരെ നെതന്യാഹു സമീപിച്ചിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി. തനിക്കും അദ്ദേഹവുമായും ഇസ്രയേൽ വാർ കാബിനറ്റുമായും മണിക്കൂറുകളോളം സംസാരിച്ച് അവരെ നീക്കത്തിൽനിന്നു പിന്തിരിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും [&Read More