26/07/2026
[fontresizer_tawhidurrahmandear_widget]

Tags :BJP

India

കൊൽക്കത്തയിൽ മൈക്കും സ്റ്റേജുമില്ലാതെ മമതയുടെ തെരുവ് യുദ്ധം; തോൽവിയിലും പോരാട്ടവീര്യം ചോരാതെ തൃണമൂൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ടിട്ടും പോരാട്ടവീര്യം ചോരാതെ തൃണമൂൽ കോൺഗ്രസ്. പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ ബിജെപി നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് കൊൽക്കത്തയിലെ എസ്പ്ലനേഡിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ വൻ ധർണ സംഘടിപ്പിച്ചു. പോലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് സ്റ്റേജോ വലിയ ശബ്ദസംവിധാനങ്ങളോ ഇല്ലാതെ റോഡിൽ കുത്തിയിരുന്നായിരുന്നു പ്രതിഷേധം. കയ്യിലെടുത്ത ചെറിയ മെഗാഫോണിലൂടെ അണികളെ അഭിസംബോധന ചെയ്ത മമത, ബിജെപിയെ തറപറ്റിക്കും വരെ പോരാടുമെന്നും ഇല്ലെങ്കിൽ മരണം വരിക്കുമെന്നും പ്രഖ്യാപിച്ചു. തോൽവിക്ക് പിന്നാലെ പാർട്ടി [&Read More

India

‘ബിജെപിയെ തൃണമൂൽവത്കരിക്കാൻ സമ്മതിക്കില്ല’; ടിഎംസി വിട്ട നേതാക്കളെ ഒപ്പം കൂട്ടില്ലെന്ന് പശ്ചിമബംഗാൾ ബിജെപി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) നിന്ന് തെറ്റിപ്പിരിഞ്ഞ് വരുന്ന നേതാക്കളെ പാർട്ടിയിലേക്ക് സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാൾ ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ. തൃണമൂലിന്റെ മുൻകാല നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുമെന്ന തരത്തിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങളെല്ലാം അദ്ദേഹം പൂർണ്ണമായി തള്ളിക്കളഞ്ഞു. അഴിമതിയും മറ്റ് ആരോപണങ്ങളും നേരിടുന്ന കളങ്കിതരായ വ്യക്തികളെ പാർട്ടിയിലേക്ക് എടുക്കില്ലെന്ന് വ്യക്തമാക്കിയ സമിക്, ബിജെപിയെ ‘തൃണമൂൽവത്കരിക്കാൻ’ തങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. താഴേത്തട്ടിലുള്ള പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ടാണ് ബംഗാളിൽ ബിജെപി വളർന്നതെന്നും അല്ലാതെ മറ്റ് [&Read More

India

ബിജെപിയിൽ നിന്ന് രാജിവെച്ച് അണ്ണാമലൈ; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും

ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽനിന്ന് രാജിവെച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ അദ്ദേഹം രാജി സമർപ്പിച്ചതായാണ് വിവരം പുറത്തുവരുന്നത്. ചൊവ്വാഴ്‌ച വൈകിട്ട് നാലുമണിക്ക് ഡൽഹിയിൽവെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അണ്ണാമലൈ കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. മാന്യമായ രീതിയിൽ പാർട്ടിയുമായുള്ള ബന്ധം വേർപ്പെടുത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ബി.എൽ. സന്തോഷ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ അണ്ണാമലൈ വ്യക്തമാക്കിയതായി പാർട്ടി വൃത്തങ്ങൾ പറയുന്നു. ഇനി [&Read More

Main story

മോദിക്ക് ട്രംപിനെ പേടിയെന്ന് പ്രതിപക്ഷ നേതാവ്, പിണറായിക്ക് ഇഡിയെ പേടിയെന്ന് ബിജെപി എംഎൽഎ;

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ ബിജെപി എംഎൽഎയ്ക്ക് സംസാരിക്കാൻ അനുമതി നൽകിയതിനെച്ചൊല്ലി തർക്കവും ബഹളവും. പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് കെ.രാജൻ വാക്കൗട്ട് പ്രസംഗം നടത്തിയതിന് പിന്നാലെയാണ് ബിജെപി അംഗം ബി.ബി.ഗോപകുമാർ സംസാരിക്കാൻ എഴുന്നേറ്റത്. അടിയന്തര പ്രമേയത്തിൽ ഒപ്പിട്ടവർക്ക് മാത്രമാണ് വാക്കൗട്ടിൽ സംസാരിക്കാൻ അനുമതിയുള്ളതെങ്കിലും പുതിയ അംഗം എന്ന പരിഗണനയിൽ പറയാനുള്ള കാര്യം ചുരുക്കി പറയാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സാവകാശം നൽകി. ഇതൊരു കീഴ്‌വഴക്കമായി മാറരുതെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടപ്പോൾ അങ്ങനെ [&Read More

Main story

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര; ബം​ഗാളിൽ പദ്ധതി നടപ്പിലാക്കി ബിജെപി സര്‍ക്കാര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്രയ്ക്ക് ഔദ്യോഗികമായി തുടക്കമായി. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് സ്ത്രീ ശാക്തീകരണവും പൊതുഗതാഗത ഉപയോഗവും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്. ജൂൺ 1 മുതൽ സംസ്ഥാനത്തുടനീളം ഈ യാത്രാ ആനുകൂല്യം സ്ത്രീകൾക്ക് ലഭ്യമായിത്തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹ്രസ്വദൂരRead More

Main story

അഭിഷേകിന് പിന്നാലെ തൃണമൂൽ എംപി കല്യാൺ ബാനർജിക്കെതിരേയും ആക്രമണം; വളഞ്ഞിട്ട് നടുറോഡിൽ തലയ്ക്കിടിച്ച്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള ആക്രമണങ്ങളും ജനരോഷവും തുടരുന്നു. തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപി ആക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, പാർട്ടിയിലെ മുതിർന്ന നേതാവും ലോക്‌സഭയിലെ ചീഫ് വിപ്പുമായ കല്യാൺ ബാനർജിയെയും ഒരു സംഘം ആളുകൾ നടുറോഡിൽ തലയ്ക്കിടിച്ച് വീഴ്ത്തി. റോഡിൽ വീണ എംപിയെ ആൾക്കൂട്ടം വീണ്ടും ആക്രമിക്കാൻ മുതിർന്നതോടെ അദ്ദേഹം റോഡിൽ കിടന്ന് പ്രതിഷേധിച്ചു. ഈ ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. അതേസമയം, തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട [&Read More

India

‘വൃത്തികെട്ട കാട്ടാളന്മാർ’; ബിജെപി പ്രവർത്തക അഭിഷേകിന് നേരെ കല്ലെറിയുന്നത് ക്യാമറയിൽ പതിഞ്ഞെന്ന് മഹുവ

കൊൽക്കത്ത: സോണാർപൂരിൽ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് അഭിഷേക് ബാനർജി ആക്രമിക്കപ്പെട്ട കേസിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി മഹുവ മൊയ്ത്ര എം.പി രംഗത്തെത്തി. വൃത്തികെട്ട കാട്ടാളന്മാരുടെ പാർട്ടിയാണ് ബി.ജെ.പിയെന്ന് അവർ ആരോപിച്ചു. സുഷ്‌മിത ദത്ത എന്ന ബി.ജെ.പി പ്രവർത്തക സോണാർപൂരിൽ വെച്ച് അഭിഷേക് ബാനർജിക്ക് നേരെ കല്ലെറിയുന്നത് ക്യാമറയിൽ പതിഞ്ഞതായി മഹുവ വ്യക്തമാക്കിയതായി വാർത്തകളിലുണ്ട്. സാധാരണക്കാരല്ല ടി.എം.സിയെ ആക്രമിച്ചതെന്നും ബി.ജെ.പി നുണകൾ പ്രചരിപ്പിക്കുകയാണെന്നും മൊയ്ത്ര കൂട്ടിച്ചേർത്തു. “വൃത്തികെട്ട കാട്ടാള ബി.ജെ.പി – നുണകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. സാധാരണ [&Read More

India

‘നാളെ കേന്ദ്രസർക്കാർ ഉണ്ടാവില്ല, അന്ന് നോക്കിക്കോളാം’: അനന്തരവന് നേരേയുള്ള ആക്രമണം; ആശുപത്രി സിഇഒയ്ക്ക്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടേതെന്ന പേരിൽ ഒരു ഓഡിയോ ക്ലിപ്പ് പ്രചരിച്ചതോടെ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം പുകയുന്നു. കൊൽക്കത്തയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രി സിഇഒയെ മമത ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതാണ് ഓഡിയോയിലെ ഉള്ളടക്കമെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം അക്രമത്തിന് ഇരയായി ചികിത്സയിൽ കഴിയുന്ന തൃണമൂൽ എംപിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജി പ്രവേശിക്കപ്പെട്ട ‘ബെല്ലെ വ്യൂ’ ആശുപത്രിയുടെ സിഇഒ പ്രദീപ് ടണ്ഡനെയാണ് മുൻ മുഖ്യമന്ത്രി ശകാരിച്ചതെന്നാണ് പുറത്തുവരുന്ന [&Read More

India

പഞ്ചാബിൽ തൂത്തുവാരി എഎപി, ബിജെപി അഞ്ചാമത്; ‘ഇത് ജനങ്ങളുടെ പ്രതികാരമെന്ന്’ കെജ്‌രിവാൾ

ചണ്ഡീഗഡ്: പഞ്ചാബിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പരമ്പരാഗത രാഷ്ട്രീയ ശക്തികളെ പിന്തള്ളി ആം ആദ്മി പാർട്ടിയുടെ (എഎപി) വൻ മുന്നേറ്റം. ആകെ വിധി എഴുതിയ 1977 വാർഡുകളിൽ 957 എണ്ണത്തിലും വെന്നിക്കൊടി പാറിച്ചാണ് ആം ആദ്മി പാർട്ടി അധികാരം ഉറപ്പിച്ചത്. 397 വാർഡുകളിൽ വിജയവുമായി കോൺഗ്രസ് രണ്ടാമതെത്തിയപ്പോൾ 251 ഇടങ്ങളിൽ സ്വതന്ത്രർ മൂന്നാം സ്ഥാനം നേടി. ശിരോമണി അകാലിദൾ 191 വാർഡുകളിലും ഭാരതീയ ജനതാ പാർട്ടി (ബിജെപി) വെറും 167 വാർഡുകളിലും ഒതുങ്ങി. ബിഎസ്പിക്ക് കേവലം [&Read More

Main story

20 എംപിമാരും 50 എംഎൽഎമാരും ബിജെപിയിലേക്ക്? തൃണമൂൽ കോൺഗ്രസ് വൻ പിളർപ്പിലേക്ക്

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക്. മുമ്പ് ഇടതുപക്ഷത്തിന് ബംഗാളിൽ സംഭവിച്ചതിന് സമാനമായ പതനമാണ് ഇപ്പോൾ തൃണമൂലിനെ കാത്തിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പാർട്ടിയിലെ 20 ലോക്സഭാ എംപിമാരും 50 എംഎൽഎമാരും ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് വരുന്നത്. മമത ബാനർജിയുടെ വിശ്വസ്ത കാക്കോലി ഘോഷ് ദസ്തിദാറിന്റെ രാജിയും പാർട്ടിയെ വൻ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അധികാരം നഷ്ടപ്പെട്ട മമത ബാനർജി ദുർബലയാണെന്ന [&Read More