04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Iran US War 2026

World

ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില; യുഎസ് ഉപരോധം ഭേദിച്ച് 34 എണ്ണക്കപ്പലുകൾ ഹോർമുസ് കടന്നു

തെഹ്‌റാൻ: ഇറാനുമേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം വൻ വിജയമാണെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ പൊളിയുന്നു. അമേരിക്കൻ നാവികസേനയുടെ കണ്ണുവെട്ടിച്ച് 34 എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി പുറത്തേക്ക് കടന്നതായി റിപ്പോർട്ട്. ഇറാനിൽനിന്നുള്ള എണ്ണയുമായി പുറപ്പെട്ട കപ്പലുകളാണു ലക്ഷ്യസ്ഥാനത്തേക്കു യാത്ര തുടരുന്നതായി ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തത്. രാജ്യാന്തര കാർഗോ ട്രാക്കിങ് ഏജൻസിയായ ‘വോർട്ടെക്‌സ’ നൽകിയ തത്സമയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പുറത്തുവിട്ടത്. ഹോർമുസ് കടന്ന കപ്പലുകളിൽ ആറെണ്ണം വൻതോതിൽ ഇറാനിയൻ അസംസ്‌കൃത [&Read More

World

‘ഇറാന് ഞാൻ സമയം നൽകുന്നു, സമാധാനം വേണമെങ്കിൽ അവർ ചർച്ചയ്ക്ക് വരട്ടെ’- വെടിനിർത്തൽ

വാഷിങ്ടൺ: ഇറാനുമായുള്ള രണ്ടാംഘട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, വെടിനിർത്തൽ കാലാവധി ദീർഘിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ചർച്ചകൾക്കായി ഇറാനെ പ്രേരിപ്പിക്കുന്നതിനും സമാധാന ശ്രമങ്ങൾക്കും കൂടുതൽ സമയം അനുവദിക്കുകയാണെന്നും, എന്നാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യുഎസ് സൈന്യം ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. നേരത്തെ വെടിനിർത്തൽ നീട്ടില്ലെന്നും ഇറാന്റെ ഊർജ കേന്ദ്രങ്ങൾ തകർക്കുമെന്നും ഭീഷണി മുഴക്കിയ ട്രംപ്, നിലവിലെ കരാർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ പുതിയ പ്രഖ്യാപനം [&Read More

Iran

പ്രമുഖ മൊസാദ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു; അസാധാരണ വെളിപ്പെടുത്തലുമായി ഇസ്രയേൽ ചാരസംഘം തലവൻ

തെൽ അവീവ്: ഇറാനെതിരായ സൈനിക നടപടിയിൽ നിർണായക പങ്കുവഹിച്ച മുതിർന്ന മൊസാദ് ഓഫീസർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രയേൽ. മൊസാദ് മേധാവി ഡേവിഡ് ബാർണിയയാണ് അസാധാരണ വെളിപ്പെടുത്തൽ നടത്തിയത്. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പകരം ‘എം’ എന്ന പേരിലാണ് ബാർണിയ ഇയാളെ പരിചയപ്പെടുത്തിയത്. ഇറാന്റെ പക്കൽ അത്യാധുനിക ആയുധങ്ങൾ എത്തുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ‘ഓപറേഷൻ റോറിങ് ലയൺ’ എന്ന രഹസ്യ ഓപറേഷനു നേതൃത്വം നൽകിയത് കൊല്ലപ്പെട്ട ഉദ്യോഗസ്ഥനായിരുന്നുവെന്ന് മൊസാദ് മേധാവി ഡേവിഡ് ബാർണിയ വെളിപ്പെടുത്തി. സൈനിക ദൗത്യത്തിൽ തുടരുന്നതിനിടെ [&Read More

World

‘ഇറാന്റെ ശത്രുക്കൾ ഞങ്ങളുടെയും ശത്രുക്കൾ; 40 ഇസ്രയേലികൾ റഷ്യയിൽ കസ്റ്റഡിയില്‍

മോസ്കോ: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഇസ്രയേലും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കടുത്ത വിള്ളൽ വീഴ്ത്തി മോസ്കോ വിമാനത്താവളത്തിലെ നാടകീയ സംഭവങ്ങൾ. മോസ്കോയിലെ ഡോമോഡെഡോവോ വിമാനത്താവളത്തിൽ എത്തിയ 40Read More

World

ട്രംപ് പാകിസ്താനിലേക്ക്? ഇറാൻ-അമേരിക്ക സമാധാന ചർച്ചയിൽ നേരിട്ട് പങ്കെടുക്കുമെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: പാകിസ്താനിൽ വെച്ച് നടക്കാനിരിക്കുന്ന സമാധാന ചർച്ചകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്തേക്കുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാനുമായി ഒരു അന്തിമ കരാറിലെത്താൻ സാധിക്കുകയാണെങ്കിൽ നേരിട്ടോ വീഡിയോ കോൺഫറൻസിങ് വഴിയോ ട്രംപ് ചർച്ചയുടെ ഭാഗമാകുമെന്നാണ് സൂചന. നാളെയോടെ ഇറാൻRead More

Main story

ഇറാൻ യുദ്ധത്തിനിടെ യുഎസ് സൈനികർ കുടിച്ചുതീർത്തത് 10 ലക്ഷം ഗാലൻ കാപ്പി; 20

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധമുഖത്ത് വിന്യസിക്കപ്പെട്ടിരിക്കുന്ന അമേരിക്കൻ സൈനികർ കടുത്ത സമ്മർദവും ഉറക്കമില്ലായ്മയും നേരിടുന്നുവെന്ന് റിപ്പോർട്ട്. സമ്മർദം നേരിടാൻ സൈനികർ വൻതോതിൽ കഫീൻ പാനീയങ്ങളെ ആശ്രയിക്കുന്നതായാണു പുറത്തുവരുന്ന വിവരം. ഫെബ്രുവരി 28Read More

Iran

യുദ്ധത്തിൽ തകർന്ന മിസൈൽ ലോഞ്ചറുകളെല്ലാം പുനഃസ്ഥാപിച്ച് ഇറാൻ; ഏതു നീക്കത്തിനും സൈന്യം സജ്ജമെന്ന്

തെഹ്റാൻ: യുദ്ധത്തിനിടയിൽ നഷ്ടപ്പെട്ട ആയുധശേഷി പൂർവാധികം ശക്തിയോടെ തിരിച്ചുപിടിച്ചതായി ഇറാൻ. മിസൈലുകളും മിസൈൽ ലോഞ്ചറുകളും ഉൾപ്പെടെയാണ് അതിവേഗത്തിൽ പുനഃസ്ഥാപിച്ചിരിക്കുന്നത്. ഇറാൻ വിപ്ലവ ഗാർഡ്(ഐആർജിസി) വ്യോമസേനാ കമാൻഡർ ജനറൽ സയ്യിദ് മാജിദ് മൂസവിയാണ് ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലയളവിനുള്ളിലാണ് മിസൈലുകളുടെയും ഡ്രോണുകളുടെയും ശേഖരം മുൻപത്തേക്കാളും അതിവേഗത്തിൽ ഇറാൻ പുനഃസ്ഥാപിക്കുന്നതെന്ന് ഉന്നത സൈനിക കമാൻഡർ അറിയിച്ചു. മിസൈൽ, ഡ്രോൺ ലോഞ്ചറുകൾ പുനഃസ്ഥാപിക്കുന്ന ദൃശ്യങ്ങളും സയ്യിദ് മജിദ് മൂസവി പുറത്തുവിട്ടിട്ടുണ്ട്. ‘വെടിനിർത്തൽ കാലയളവിൽ ശത്രുക്കൾക്ക് ഇത്തരത്തിൽ ആയുധശേഷി പുനഃസ്ഥാപക്കാൻ [&Read More

World

ഹോർമുസ് കടലിടുക്കിൽ 2 ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാന്റെ വെടിവെപ്പ്; നയതന്ത്ര പ്രതിഷേധവുമായി

തെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായുള്ള വാർത്തകൾക്ക് പിന്നാലെ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവയ്പ്പ്. കടലിടുക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ട് ചരക്കുകപ്പലുകൾക്കു നേരെ ആക്രമണമുണ്ടായത്. ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് സംഘം ആണു വെടിയുതിർത്തതെന്നാണു വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യ ഇറാൻ അംബാസഡറെ വിളിപ്പിച്ചിട്ടുണ്ട്. ഇറാഖിൽ നിന്നുള്ള 20 ലക്ഷം ബാരൽ എണ്ണയുമായി നീങ്ങുകയായിരുന്ന സന്മാർ ഹെറാൾഡ്, ജഗ് അർണവ് എന്നീ കപ്പലുകൾക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഒമാൻ തീരത്തിന് 37 കിലോമീറ്റർ വടക്കുകിഴക്കായി വെച്ച് ഇറാന്റെ രണ്ട് ഗൺബോട്ടുകൾ [&Read More

Main story

ഹോർമുസില്‍ അമേരിക്കയുടെ ഉറക്കംകെടുത്തി ഇറാന്റെ ‘കൊതുകുപട’; യുഎസ് പടക്കപ്പലുകൾക്കും പിടികൊടുക്കാതെ അതിവേഗ ബോട്ടുകൾ

തെഹ്റാൻ: ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽപാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) പൂർണമായും കൈക്കലാക്കിയിരിക്കുകയാണ്. നൂറുകണക്കിന് ചെറിയ അതിവേഗ ബോട്ടുകൾ ഉൾപ്പെടുന്ന ഇറാന്റെ ‘കൊതുകുപടRead More

Main story

അമേരിക്ക കരാർ ലംഘിച്ചു; വീണ്ടും ഹോർമുസ് അടച്ച് ഇറാൻ, കടലിടുക്കിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

തെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതത്തിന് ഇറാൻ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇസ്രയേലുമായുള്ള വെടിനിർത്തൽ പശ്ചാത്തലത്തിൽ കപ്പൽപാത തുറന്നുനൽകാൻ ധാരണയായിരുന്നുവെങ്കിലും, അമേരിക്ക വാഗ്ദാനങ്ങളിൽനിന്ന് പിന്തിരിഞ്ഞതാണ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കാൻ കാരണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണ വിതരണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നുനൽകുന്നതിന് പകരമായി തങ്ങൾക്കെതിരെയുള്ള ചില സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യാമെന്ന് അമേരിക്ക സമ്മതിച്ചിരുന്നുവെന്ന് ഇറാൻ അവകാശപ്പെടുന്നു. ഇറാനിൽനിന്നു ചരക്കുമായി പോകുന്ന കപ്പലുകൾക്കുള്ള ഉപരോധം നീക്കണമെന്നത് ഇതിൽ പ്രധാന [&Read More