02/08/2026
[fontresizer_tawhidurrahmandear_widget]

Tags :kerala high court

Kerala

‘ശബരിമലയിൽ ഇപ്പോഴുള്ളത് വെറ്റിലക്കച്ചവടക്കാരന്റേത് പോലെയുള്ള രജിസ്റ്റർ’;സമഗ്രമായത് വേണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സാധനങ്ങളുടെ സ്റ്റോക്ക് വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. വെറ്റിലക്കച്ചവടക്കാരൻ സൂക്ഷിക്കുന്നതുപോലെയുള്ള സാധന രജിസ്റ്ററാണ് ശബരിമലയിലുള്ളതെന്നും ഇത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. 93 തരത്തിലുള്ള സാധനങ്ങളുടെ വിവരങ്ങൾ മാത്രമുള്ള നിലവിലെ സ്റ്റോക്ക് ബുക്കിന് പകരം സമഗ്രമായ രജിസ്റ്റർ തയ്യാറാക്കാൻ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് നിർദേശിച്ചു. ശബരിമലയിലേക്ക് 1.66 കോടി രൂപ എസ്റ്റിമേറ്റിൽ രണ്ടു നിലകളുള്ള 1000 സ്റ്റീൽ കട്ടിലുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട [&Read More

Kerala

വഖഫ് ബോർഡ് കേസ് സുപ്രീംകോടതിയിൽ; ഹൈക്കോടതിയുടെ താൽക്കാലിക നിയന്ത്രണത്തിനെതിരെ ഹരജി

തിരുവനന്തപുരം: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതി താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. നയപരമായ തീരുമാനങ്ങളും ഭരണപരമായ നടപടികളും കൈക്കൊള്ളാനുള്ള പൂർണ്ണമായ അധികാരം തങ്ങൾക്ക് നൽകണമെന്നാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലെ പ്രധാന ആവശ്യം. ഇതര മതവിഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയില്ല എന്ന ഒറ്റ കാരണത്താൽ ബോർഡിന്റെ പ്രവർത്തനങ്ങളിൽ ഇത്തരത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പാടില്ലെന്ന വാദവും സംസ്ഥാന വഖഫ് ബോർഡ് ഹർജിയിലൂടെ മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവിൽ പണമിടപാടുകൾ നടത്തുന്നതിലടക്കം ബോർഡിന് മേൽ [&Read More

Kerala

ഉമ്മന്‍ ചാണ്ടിയുടെ പേരില്‍… വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി

പാലക്കാട്: വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത സുനിൽ ചുവട്ടുപാടത്തിന്റെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വനംകൊള്ളക്കാരൻ വീരപ്പനെ ദൈവമായി കാണുന്നവരുണ്ടെങ്കിൽ അവരുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്യാൻ പറ്റുമോ എന്നും കോടതി ഈ ഹർജി പരിഗണിക്കവെ ചോദിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത 20 അംഗങ്ങളുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ നടപടിയും ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്തെ [&Read More

Kerala

ബിജെപിക്ക് കനത്ത തിരിച്ചടി: തിരുവനന്തപുരം കോർപറേഷനിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി

കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനിലെ സത്യപ്രതിജ്ഞാവിവാദത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപിയുടെ 20 കൗണ്‍സിലര്‍മാരുടേയും സത്യപ്രതിജ്ഞ അസാധുവാണെന്ന് ഹൈക്കോടതി വിധിച്ചു. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സിപിഎം നേതാവും കൗണ്‍സിലറുമായ എസ്.പി ദീപക് നല്‍കിയ ഹരജിയിലാണ് സുപ്രധാന വിധി. കേരള മുൻസിപ്പാലിറ്റി നിയമം (1994) അനുസരിച്ച് ജനപ്രതിനിധികൾ ‘ദൈവനാമത്തിൽ’ അല്ലെങ്കിൽ ‘സഗൗരവം’ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാവൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി. ബിജെപി കൗൺസിലർമാർ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരുകൾ കൂട്ടിച്ചേർത്ത് സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണെന്ന് കോടതി വിലയിരുത്തി. [&Read More

Kerala

‘പ്രിയദർശിനി പദ്ധതി ഭരണഘടനാ വിരുദ്ധം’; റദ്ദാക്കണമെന്ന് ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി

കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി നടപ്പാക്കിയ ‘പ്രിയദർശിനി’ സൗജന്യയാത്രാ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ഈ പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. സംസ്ഥാനത്തെ 3,125 കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ നടപ്പാക്കുന്ന ഈ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം തമ്മനം സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ് ഹൈക്കോടതിയെ സമീപിച്ചത്. യാതൊരുവിധ സാമ്പത്തിക മാനദണ്ഡങ്ങളോ യോഗ്യതകളോ ഇല്ലാതെ ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഇത്തരമൊരു ആനുകൂല്യം നൽകുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15(1) എന്നിവ [&Read More

Main story

നടിയെ ആക്രമിച്ച കേസ്: രണ്ടാമത്തെ ജഡ്ജിയും പിന്മാറി; പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. കേസില്‍ നിന്ന് പിന്മാറുന്ന രണ്ടാമത്തെ ജഡ്ജിയാണ് അദ്ദേഹം. നേരത്തെ സാങ്കേതിക കാരണങ്ങളാല്‍ ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ഹരജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിന് മുന്നിലെത്തിയത്. കൗസര്‍ എടപ്പഗത്ത് ജില്ലാ ജഡ്ജിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതായി അതിജീവിത ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയും [&Read More

Main story

വീണക്കും സിഎംആർഎല്ലിനും തിരിച്ചടി: ഇഡി അന്വേഷണത്തിൽ അടിയന്തര സ്റ്റേ ഇല്ല

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ടി. വീണ ഉൾപ്പെട്ട മാസപ്പടി കേസിലെ ഇ.ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ നൽകിയ ഹർജിയിൽ അടിയന്തര സ്റ്റേ നൽകാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ ഇന്ന് തന്നെ വിശദമായ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് രാജ വിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഈ ഹർജി പരിഗണിച്ചത്. കേസിൽ വാദം ആരംഭിച്ച കോടതി ആദ്യം സി.എം.ആർ.എല്ലിൻ്റെ ഭാഗമാണ് കേട്ടത്. സംഭവവുമായി ബന്ധപ്പെട്ട കേസിലെ മുഴുവൻ വിവരങ്ങളും പരിശോധിച്ച ശേഷം, വാദം കേൾക്കുന്നത് [&Read More

Kerala

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ടമർദനമേറ്റ് മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. അതേസമയം, കേസിലെ മറ്റ് പ്രതികളുടെ അപ്പീലുകൾ കോടതി തള്ളി. വിചാരണ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചിരുന്ന ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈനെയാണ് ഹൈക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടത്. മറ്റു പ്രതികളായ മരക്കാർ (2Read More

Kerala

മെറ്റയ്ക്ക് ഹൈക്കോടതി നോട്ടീസ്; മീഡിയവൺ ഫേസ്ബുക്ക് പേജ് ബ്ലോക്ക് പിൻവലിച്ചു

കൊച്ചി: ഹൈക്കോടതി നോട്ടീസിന് പിന്നാലെ മീഡിയവണിന്റെ ഫേസ്ബുക്ക് പേജിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ഇന്ത്യയിലെ പ്രേക്ഷകർക്ക് പേജ് ലഭ്യമാകാത്ത തരത്തിൽ ഫേസ്ബുക്ക് ഏർപ്പെടുത്തിയ വിലക്കാണ് ഇപ്പോൾ പിൻവലിച്ചത്. മീഡിയവൺ ഫേസ്ബുക്ക് പേജ് ഇന്ത്യയിൽ ബ്ലോക്ക് ചെയ്ത നടപടിക്കെതിരെ ചാനൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജി പരിഗണിച്ച കോടതി കേന്ദ്ര സർക്കാരിനും ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പേജ് പുനഃസ്ഥാപിക്കപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് മീഡിയവണിന്റെ ഫേസ്ബുക്ക് പേജിന് ഇന്ത്യയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. നിയമനിർവഹണ [&Read More