02/06/2026
[fontresizer_tawhidurrahmandear_widget]

Tags :Kozhikode

Main story

‘എല്ലാവർക്കും നന്ദി’; ഇരുപത് വർഷത്തെ ജയിൽ വാസത്തിന് ശേഷം പെരുന്നാൾ ദിനത്തിൽ അബ്‌ദുൽ

കോഴിക്കോട്: സൗദി അറേബ്യയിൽ ജയിൽ മോചിതനായ കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീം വലിയ പെരുന്നാൾ ദിനത്തിൽ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി. പുലർച്ചെ റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് അദ്ദേഹം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. വിമാനത്താവളത്തിന്റെ ടെർമിനലിൽ നിന്നും പുറത്തേക്ക് വരുമ്പോൾ റഹീമിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. തന്നെ സഹായിച്ച എല്ലാവർക്കും വലിയ നന്ദിയുണ്ടെന്ന് റഹീം മാധ്യമങ്ങളോട് പറഞ്ഞു. റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള ഒരു കൂട്ടം സുമനസ്സുകൾ ഒരുമിച്ചു ചേർന്ന് നടത്തിയ വലിയ [&Read More

Kerala

സത്യപ്രതിജ്ഞാ ദിനത്തിൽ വേറിട്ട ഓഫർ; ‘സതീശൻ’ എന്ന് പേരുള്ളവർക്ക് സൗജന്യ പടക്കം

കോഴിക്കോട്: വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്‌ഞ ദിവസമായ ഇന്ന് കോഴിക്കോട് അയ്യൻസ് പടക്കകടിയിലെ ഓഫർ വ്യത്യസ്‌തമാണ്. സതീശൻ എന്ന് പേരുള്ളവർ തിരിച്ചറിയൽ കാർഡുമായി എത്തിയാൽ ഒരു പെട്ടി പടക്കമാണ് സമ്മാനം. ഇന്ന് ഒരു ദിവസം മാത്രമാണ് ഈ ഓഫർ ഉള്ളത്. വി.ഡി സതീശൻ മുഖ്യമന്ത്രിയായും മറ്റ് 20 എംഎൽഎമാർ മന്ത്രിമാരായും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് മുഖ്യമന്ത്രി ഉൾപ്പടെ മറ്റ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, [&Read More

Main story

പാതിവഴിയിൽ മുടങ്ങി ലൈഫ് ഭവന പദ്ധതി; മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടത് 2020

നടുവണ്ണൂർ: നടുവണ്ണൂർ പഞ്ചായത്തിലെ ഭൂമിരഹിതരും ഭവനരഹിതരുമായ കുടുംബങ്ങളുടെ സ്വപ്ന പദ്ധതിയായ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം അനിശ്ചിതത്വത്തിൽ. മന്ദങ്കാവിൽ നിർമിക്കാൻ ലക്ഷ്യമിട്ട ഈ ഫ്ലാറ്റ് സമുച്ചയം പാതിവഴിയിൽ മുടങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷമാകുന്നു. 2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി തറക്കല്ലിട്ട പദ്ധതിയുടെ പ്രവൃത്തികൾ 2021 മാർച്ചിലാണ് ആരംഭിച്ചത്. എന്നാൽ നിർദിഷ്ട സ്ഥലത്ത് മണ്ണെടുത്ത് ഫൗണ്ടേഷൻ പണികൾ ഭാഗികമായി നടത്തിയതല്ലാതെ പിന്നീട് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. പില്ലറുകൾക്കായി സ്ഥാപിച്ച കമ്പികൾ മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത് നശിക്കുന്ന [&Read More

Main story

വിജയാഘോഷങ്ങൾക്കും റാലികൾക്കും കടുത്ത നിയന്ത്രണം; വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് നിരോധരാജ്ഞ

വോട്ടെണ്ണൽ ദിനത്തിൽ ജില്ലയിൽ ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.Read More

Main story

മോഷണത്തിനിടെ കള്ളൻ കിണറ്റിൽ വീണു; ഫയർ ഫോഴ്സ് എത്തി പുറത്തെടുത്തു

നന്തിബസാർ : കോഴിക്കോട് നന്തി ബസാറിൽ മോഷണത്തിനെത്തിയ ബംഗാൾ സ്വദേശി ഗൃഹനാഥന്റെ വീട്ടിലെ കിണറ്റിൽ വീണു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. കോവുമ്മൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിൽ അതിക്രമിച്ചു കയറാനുള്ള ശ്രമത്തിനിടെയാണ് മോഷ്ടാവ് അബദ്ധത്തിൽ കിണറ്റിൽ പതിച്ചത്. രാവിലെ മുറ്റം വൃത്തിയാക്കാനിറങ്ങിയ ഗൃഹനാഥ കിണറിന് മുകളിലെ ഗ്രില്ല് മാറിയിരിക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന ആളെ കണ്ടെത്തിയത്. വീടിന്റെ കുളിമുറി വഴി അകത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞെത്തിയ കൊയിലാണ്ടി പോലീസും ഫയർ ഫോഴ്‌സും [&Read More

Main story

‘13 മണ്ഡലങ്ങളിലെയും വിവിപാറ്റുകൾ എണ്ണണം’; കോഴിക്കോട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് യുഡിഎഫ്

കോഴിക്കോട്: ജില്ലയിൽ നിയമസഭാ തെഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും അതിനാൽ 13 മണ്ഡലങ്ങളിലെയും മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്നും യുഡിഎഫ്. നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പേരാമ്പ്ര, കൊയിലാണ്ടി, കുന്ദമംഗലം തുടങ്ങി ആറ് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഇക്കാര്യമുന്നയിച്ച് സംസ്ഥാന ചീഫ് ഇലക്ട്രറൽ ഓഫീസർക്ക് പരാതി നൽകി. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമിനോട് ചേർന്നുള്ള ഭാഗങ്ങളിൽ ഉദ്യോഗസ്ഥർ അനധികൃതമായി പ്രവേശിച്ചത് ദുരൂഹമാണെന്ന് നേതാക്കൾ ആരോപിച്ചു. വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാമിലെ സ്ട്രോങ് റൂമിന് സമീപമുള്ള മെറ്റീരിയൽ റൂം തുറന്നതും, കൊയിലാണ്ടി റിട്ടേണിങ് [&Read More

Kerala

‘ഉറക്കത്തിൽ കാലിൽ എന്തോ ചുറ്റിയത് പോലെ… പുതപ്പ് മാറ്റി നോക്കിയപ്പോ പാമ്പ്’; പൂനൂരില്‍

കോഴിക്കോട് : കോഴിക്കോട് പൂനൂരിലും 22 കാരന് പാമ്പു കടിയേറ്റു. പൂനൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനാണ് പാമ്പുകടിയേറ്റത്. പുലര്‍ച്ചെ കിടക്കയില്‍ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റ കാര്യം അറിയുന്നത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ‘രാത്രി ഞാൻ കിടന്നുറങ്ങിയായിരുന്നു. ഒരു 11 മണി ഒക്കെ ആയപ്പോൾ എനിക്കൊരു കോൾ വന്നു. കോൾ എടുത്ത സമയത്ത് കാലിൽ എന്തോ ഒന്ന് ഇങ്ങനെ ചുറ്റി നിൽക്കും പോലെ തോന്നി. അപ്പോൾ ജസ്റ്റ് ഒന്ന് ഫ്ലാഷ് ഓൺ ആക്കി പുതപ്പ് [&Read More

Kerala

കുറ്റ്യാടിയിൽ കുട്ടികൾ ഉറങ്ങിയ കിടക്കയിൽ വിഷപ്പാമ്പ്; പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ

കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിലെ തലയണയ്ക്കടിയിൽ നിന്ന് വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തി.കാപ്പുമ്മല്‍ രമേശിന്റെ വീട്ടില്‍ നിന്നാണ് ഒരേ ദിവസം അഞ്ച് പാമ്പുകളെ പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിലാണ് വിഷപ്പാമ്പിനെ കണ്ടത്. വീട്ടിൽ നടത്തിയ പരിശോധനയിൽ മറ്റു മുറികളിലും പാമ്പിനെ കണ്ടെത്തുകയായിരുന്നു. ആദ്യം തലയണയ്ക്ക് അടിയിലാണ് ഒരു പാമ്പിനെ കണ്ടത്. അതിനെ എടുത്തു മാറ്റി ഏറെനേരം കഴിയും മുമ്പേ തന്നെ എട്ടു വയസ്സുള്ള പെൺകുട്ടി ബാത്ത് റൂമിൽ കയറിയപ്പോൾ അവിടെയും വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തി. തുടർന്ന് രമേശൻ വീടിന്റെ [&Read More

Kerala

വടകര ബിജെപിയിൽ പൊട്ടിത്തെറി; ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയുടെ കോലം കത്തിച്ചു

വടകര: വടകര ബിജെപിയിൽ പൊട്ടിത്തെറി.ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ്‌ സി ആർ പ്രഫുൽ കൃഷ്‌ണന്റെ കോലം കത്തിച്ചു. അഴിമതിയാരോപണം നേരിടുന്നവരെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കിയതെന്ന് ആരോപിച്ചാണ് പ്രതിഷേധം. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് വടകരയിലും നാദാപുരത്തും തർക്കങ്ങളുണ്ടായിരുന്നു. അടക്കാതെരുവിലെ ബിജെപി നോർത്ത് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ വിമതരും ഔദ്യോഗിക നേതൃത്വത്തെ പിന്തുണയ്ക്കുന്നവരും തമ്മിൽ കൈയാങ്കളിയായി. പ്രവർത്തകർ ചേരിതിരിഞ്ഞ് അക്രമത്തിന് മുതിരുകയായിരുന്നു. വാക്കേറ്റം കടുത്തതോടെ നിരവധി പേർ ഓഫീസിനുമുന്നിൽ തടിച്ചുകൂടിയത് സംഘർഷത്തിനിടയാക്കി.നേതൃത്വത്തിനെതിരെ അണികൾ തെരുവിൽ ബിജെപിയുടെ ഔദ്യോഗിക [&Read More

Kerala

കോഴിക്കോട് സ്ട്രോങ് റൂം തുറന്നെന്ന് കോണ്‍ഗ്രസ്; ആരോപണം നിഷേധിച്ച് അധികൃതർ

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി കോളേജിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ് റൂം അനധികൃതമായി തുറന്നെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. സ്ഥാനാർഥികളുടെയോ പ്രതിനിധികളുടെയോ സാന്നിധ്യമില്ലാതെയും കൃത്യമായ നോട്ടീസ് നൽകാതെയുമാണ് മുറി തുറന്നതെന്ന് യുഡിഎഫ് ആരോപിച്ചു. സംഭവത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറി സാധ്യതയുണ്ടെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് റിട്ടേണിങ് ഓഫീസർ ഫോണിൽ വിളിച്ച് ഒൻപത് മണിക്ക് എത്താൻ ആവശ്യപ്പെട്ടതായി പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ പറഞ്ഞു. എന്നാൽ 11 മണിയോടെ [&Read More