07/03/2026
[fontresizer_tawhidurrahmandear_widget]

സംഘർഷങ്ങൾക്കിടെ ഇറാൻ വിദേശകാര്യ മന്ത്രിയെ വിളിച്ച് ഖത്തർ പ്രധാനമന്ത്രി

 സംഘർഷങ്ങൾക്കിടെ ഇറാൻ വിദേശകാര്യ മന്ത്രിയെ വിളിച്ച് ഖത്തർ പ്രധാനമന്ത്രി

ദോഹ: മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇറാനെതിരെ കടുത്ത വിമർശനവുമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ-താനി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഖത്തർ പ്രധാനമന്ത്രി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. അയൽരാജ്യങ്ങളെ ദ്രോഹിക്കാനും അവരുടേതല്ലാത്ത യുദ്ധങ്ങളിലേക്ക് ഗൾഫ് രാഷ്ട്രങ്ങളെ വലിച്ചിഴയ്ക്കാനുമാണ് ഇറാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് നീക്കം. ഖത്തറിലെ സിവിലിയൻ, റെസിഡൻഷ്യൽ മേഖലകളിൽ ഇറാൻ ആക്രമണം നടത്തിയതായി അൽ-താനി ചൂണ്ടിക്കാട്ടി. ഇത്തരം പ്രകോപനപരമായ നടപടികൾ ഉടനടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇറാൻ തൊടുത്തുവിടുന്ന മിസൈലുകൾ അമേരിക്കൻ താൽപ്പര്യങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും ഖത്തറിനെ ലക്ഷ്യമിട്ടല്ലെന്നുമുള്ള അരഘ്ചിയുടെ വാദങ്ങളെ ഖത്തർ പ്രധാനമന്ത്രി തള്ളിക്കളഞ്ഞു.

മേഖലയിലെ സമാധാനത്തിന് ഇറാൻ ഭീഷണിയാകുന്നു എന്ന തരത്തിലുള്ള ശക്തമായ ഭാഷയിലാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളെ സുരക്ഷിതമല്ലാത്ത ഒരു യുദ്ധ സാഹചര്യത്തിലേക്ക് തള്ളിവിടുന്ന നീക്കങ്ങളിൽ നിന്ന് ഇറാൻ പിന്തിരിയണമെന്നും ദോഹ ആവശ്യപ്പെട്ടു.

Also read: