01/08/2026
[fontresizer_tawhidurrahmandear_widget]
Kerala

കൊച്ചിയിൽ ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു

കുത്താട്ടുകുളം: പ്ലാവിൽ നിന്ന് ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു. ഒലിയപ്പുറത്താണ് നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ച അപൂർവ്വ സംഭവം നടന്നത്. വീടിന് സമീപത്തെ പ്ലാവിൽ നിന്നും വലിയ ശബ്ദത്തോടെ എന്തോ വീഴുന്നത് കേട്ടാണ് വീട്ടമ്മ ഓടിയെത്തിയത്. ഭാരം കൂടിയതിനെത്തുടർന്ന് പ്ലാവിൽ നിന്നും നാല് ചക്കകൾ ഒരുമിച്ച് നിലംപതിക്കുകയായിരുന്നു. ഇതിൽ ഏറ്റവും വലിയ ചക്ക വീണത് പ്ലാവിൻ ചുവട്ടിലുണ്ടായിരുന്ന മൂർഖൻ പാമ്പിന്റെ മുകളിലായിരുന്നു. ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയും അവർ എത്തി ചക്ക മാറ്റി നോക്കുകയായിരുന്നു.Read More

Kerala

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: വഴിത്തിരിവായി നാട്ടുകാരുടെ സംശയം; പിതാവിന്റെ തിരോധാനത്തിലും ദുരൂഹത, സജിക്കായി അന്വേഷണം

നെടുങ്കണ്ടം: നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ നിർണായകമായത് നാട്ടുകാരുടെ കൃത്യമായ ഇടപെടലും സംശയവും. ശാരീരികമായി അവശത അനുഭവിച്ചിരുന്നെങ്കിലും മേരിയെ ഇടയ്ക്കിടെ പുറത്തുകാണാറുണ്ടായിരുന്ന നാട്ടുകാർ, കുറച്ചുനാളായി അവരെ കാണാതായതോടെയാണ് അന്വേഷണം തുടങ്ങിയത്. മകനായ സജിയോട് മേരിയെക്കുറിച്ച് തിരക്കിയവർക്കെല്ലാം വ്യത്യസ്തമായ മറുപടികളാണ് ലഭിച്ചത്. ഇതോടെ സംശയം ബലപ്പെട്ട നാട്ടുകാർ വിവരം മേരിയുടെ മകൾ സിനിയെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു. പ്രതിയായ സജിയുടെ സമീപകാലത്തെ പെരുമാറ്റവും വലിയ രീതിയിലുള്ള ദുരൂഹതകൾ പടർത്തിയിരുന്നു. കഴിഞ്ഞയാഴ്ച സ്വന്തം വിവാഹം ക്ഷണിക്കാനായി ഇയാൾ പല വീടുകളിലും എത്തി. ആദ്യം [&Read More

World

‘ഇറാനെ സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യും’; സമാധാനം പുന:സ്ഥാപിക്കപ്പെടുമെന്ന് പുടിൻ

മോസ്കോ: മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഇറാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും സാധ്യമായതെല്ലാം റഷ്യ ചെയ്യുമെന്ന് പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. സെന്റ് പീറ്റേഴ്‌സ്‌ബർഗിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ ഈ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് മുജ്‌തബ ഖാംനഇയിൽ നിന്ന് തനിക്ക് സന്ദേശം ലഭിച്ചതായും പുടിൻ വെളിപ്പെടുത്തി. ഇറാനിയൻ ജനത പുതിയ നേതൃത്വത്തിന് കീഴിൽ നിലവിലെ പ്രതിസന്ധികളെ അതിജീവിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കും സമാധാനത്തിനുമായി റഷ്യ [&Read More

Main story

കോഴിക്കോട് വിമാനത്താവള വികസനം: 2 കിലോമീറ്റർ ചുറ്റളവിൽ 5 മലകൾ തുരന്ന് മണ്ണെടുപ്പ്;

മലപ്പുറം: കോഴിക്കോട് വിമാനത്താവള വികസനത്തിനായി പുൽപ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂർ പ്രദേശത്ത് വ്യാപകമായി മണ്ണെടുക്കുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള അഞ്ച് മലകളാണ് വികസനത്തിന്റെ പേരിൽ തുരന്നുനീക്കുന്നത്. പരിസ്ഥിതി ആഘാത പഠനം നടത്താതെയുള്ള നടപടി കടുത്ത ശുദ്ധജലക്ഷാമത്തിനും മണ്ണൊലിപ്പിനും കാരണമാകുമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മണ്ണുമായി പോകുന്ന വലിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന അപകടഭീതിയും രൂക്ഷമായ പൊടിശല്യവും പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കുകയാണ്. പ്രത്യേകിച്ച് സ്കൂൾ സമയങ്ങളിൽ ഈ വാഹനങ്ങൾ വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയാകുന്നു. പ്രശ്നത്തിൽ ഇടപെടണമെന്നും മണ്ണെടുപ്പ് നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് [&Read More

India

എൻട്രൻസ് പരീക്ഷയ്ക്ക് വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു; കർണാടകയിൽ മൂന്നു ജീവനക്കാർക്ക് സസ്‌പെൻഷൻ

ബെംഗളൂരു: കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ് (കെസിഇടി) പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവത്തിൽ മൂന്ന് കോളേജ് ജീവനക്കാർക്കെതിരെ കർശന നടപടി. ബെംഗളൂരു കോറമംഗലയിലെ കൃപാനിധി പ്രീRead More

India

മരിച്ചുപോയ സഹോദരിയുടെ പണം പിൻവലിക്കാൻ ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്‌ഥികൂടവുമായി സഹോദരൻ

ഭുവനേശ്വർ: മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിൻവലിക്കാൻ അവരുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി സഹോദരൻ. ഒഡിഷയിലെ കെന്ദുജാർ (കോൻജാർ) ജില്ലയിലെ മല്ലിപ്പസിയിലുള്ള ഒഡീഷ ഗ്രാമ്യ ബാങ്കിലാണ് സംഭവം നടന്നത്. ഡയാനാലി ഗ്രാമവാസിയായ ആദിവാസി യുവാവ് ജീതു മുണ്ടയാണ് തന്റെ സഹോദരി കാക്ര മുണ്ടയുടെ ഭൗതികാവശിഷ്ടങ്ങളുമായി ബാങ്കിലെത്തിയത്. രണ്ട് മാസം മുമ്പ് മരിച്ച കാക്രയുടെ അക്കൗണ്ടിലുള്ള 19,300 രൂപ പിൻവലിക്കാനാണ് ജീതു ആദ്യം ബാങ്കിനെ സമീപിച്ചത്. എന്നാൽ അക്കൗണ്ട് ഉടമ നേരിട്ടെത്തണമെന്നും അല്ലെങ്കിൽ നിയമപരമായ അവകാശ രേഖകൾ ഹാജരാക്കണമെന്നും [&Read More

Main story

വയറുവേദനയ്ക്ക് ചികിത്സ തേടിയ യുവാവിന്റെ സ്കാനിങില്‍ ‘ഗർഭപാത്രം’; മെഡിക്കൽ കോളജിനെതിരെ പരാതിയുമായി 23-

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ലഭിച്ച സ്കാനിങ് റിപ്പോർട്ടിലെ ഗുരുതര പിഴവിനെതിരെ പരാതിയുമായി യുവാവ് രംഗത്ത്. വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ കഴക്കൂട്ടം സ്വദേശിയായ ഷിഹാസ് (23) എന്ന യുവാവിനാണ് മറ്റേതോ യുവതിയുടെ സ്കാനിങ് റിപ്പോർട്ട് മാറി നൽകിയത്. റിപ്പോർട്ടിൽ യുവാവിന് ‘ഗർഭപാത്രം’ ഉള്ളതായാണ് രേഖപ്പെടുത്തിയിരുന്നത്. വൃക്കയിലെ കല്ല് സംശയിച്ചാണ് ഡോക്ടർമാർ ഷിഹാസിന് സ്കാനിങ് നിർദേശിച്ചത്. എന്നാൽ സ്കാനിങ് റിപ്പോർട്ട് വാങ്ങാൻ വൈകിയ യുവാവ്, പിന്നീട് ഹോമിയോ ചികിത്സയ്ക്കായി ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളജിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. [&Read More

Kerala

‘13 മണ്ഡലങ്ങളിലെയും വിവിപാറ്റുകൾ എണ്ണണം’; കോഴിക്കോട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് യുഡിഎഫ്

കോഴിക്കോട്: ജില്ലയിൽ നിയമസഭാ തെഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും അതിനാൽ 13 മണ്ഡലങ്ങളിലെയും മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്നും യുഡിഎഫ്. നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പേരാമ്പ്ര, കൊയിലാണ്ടി, കുന്ദമംഗലം തുടങ്ങി ആറ് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഇക്കാര്യമുന്നയിച്ച് സംസ്ഥാന ചീഫ് ഇലക്ട്രറൽ ഓഫീസർക്ക് പരാതി നൽകി. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമിനോട് ചേർന്നുള്ള ഭാഗങ്ങളിൽ ഉദ്യോഗസ്ഥർ അനധികൃതമായി പ്രവേശിച്ചത് ദുരൂഹമാണെന്ന് നേതാക്കൾ ആരോപിച്ചു. വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാമിലെ സ്ട്രോങ് റൂമിന് സമീപമുള്ള മെറ്റീരിയൽ റൂം തുറന്നതും, കൊയിലാണ്ടി റിട്ടേണിങ് [&Read More

Main story

‘നെതന്യാഹുവിനെ താഴെയിറക്കിയേ അടങ്ങൂ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രിമാർ ഒന്നിക്കുന്നു, ബെന്നറ്റ്-ലാപിഡ് സഖ്യം പ്രഖ്യാപിച്ചു

തെൽ അവീവ്: ഇറാൻ യുദ്ധത്തിനു പിന്നാലെ പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ശക്തമായ പ്രതിപക്ഷ നിര രൂപം കൊള്ളുന്നു. മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റും യെയർ ലാപിഡും തങ്ങളുടെ പാർട്ടികളെ സംയോജിപ്പിച്ച് പുതിയ സഖ്യം പ്രഖ്യാപിച്ചു. രാജ്യത്തെ വിഭജിച്ച് ഭരിക്കുന്ന നെതന്യാഹുവിന്റെ കാലം അവസാനിച്ചുവെന്നും ഇസ്രയേലിന് പുതിയൊരു തുടക്കം ആവശ്യമാണെന്നും ഇരുവരും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ‘വിഭജനത്തിന്റെ കാലം അവസാനിച്ചു’ എന്ന മുദ്രാവാക്യവുമായാണ് സഖ്യം രംഗത്തെത്തിയിരിക്കുന്നത്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സർക്കാർ രാജ്യത്തിന്റെ സുരക്ഷയെയും [&Read More

India

‘ഓഫറുകളുമായി അവർ എന്നെയും സമീപിച്ചു; ഞാൻ തള്ളിക്കളഞ്ഞു’: തുറന്നടിച്ച് എഎപി എംപി ബൽബീർ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിലെ ഭൂരിഭാഗം രാജ്യസഭാ എംപിമാരും ബിജെപിയിലേക്ക് ചേക്കേറിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ബൽബീർ സിങ് സീച്ചെവാൽ എംപി. തന്നെയും കൂറുമാറ്റത്തിനായി ചിലർ സമീപിച്ചിരുന്നുവെന്നും എന്നാൽ അത്തരം വാഗ്ദാനങ്ങൾ താൻ തള്ളിക്കളഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. തന്നെ പാർലമെന്റിലേക്ക് അയച്ചവരെ ചതിക്കാനാകില്ലെന്നും എഎപി രാജ്യസഭാ അംഗം വ്യക്തമാക്കി. പാർട്ടി വിട്ട വിക്രംജിത് സിങ് സാഹ്നി തന്നെ ഫോണിൽ വിളിച്ചിരുന്നതായി സീച്ചെവാൽ വെളിപ്പെടുത്തി. പഞ്ചാബിന്റെ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ ‘ആസാദ് ഗ്രൂപ്പ്’ എന്ന പേരിൽ ഒരു സ്വതന്ത്ര ഗ്രൂപ്പ് [&Read More