25/07/2026
[fontresizer_tawhidurrahmandear_widget]
Main story

അഭിഷേകിന് പിന്നാലെ തൃണമൂൽ എംപി കല്യാൺ ബാനർജിക്കെതിരേയും ആക്രമണം; വളഞ്ഞിട്ട് നടുറോഡിൽ തലയ്ക്കിടിച്ച്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള ആക്രമണങ്ങളും ജനരോഷവും തുടരുന്നു. തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപി ആക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, പാർട്ടിയിലെ മുതിർന്ന നേതാവും ലോക്‌സഭയിലെ ചീഫ് വിപ്പുമായ കല്യാൺ ബാനർജിയെയും ഒരു സംഘം ആളുകൾ നടുറോഡിൽ തലയ്ക്കിടിച്ച് വീഴ്ത്തി. റോഡിൽ വീണ എംപിയെ ആൾക്കൂട്ടം വീണ്ടും ആക്രമിക്കാൻ മുതിർന്നതോടെ അദ്ദേഹം റോഡിൽ കിടന്ന് പ്രതിഷേധിച്ചു. ഈ ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. അതേസമയം, തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട [&Read More

Main story

‘ഓപറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’; ലഹരിമാഫിയക്കെതിരെയുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വേട്ടയ്ക്ക്

തിരുവനന്തപുരം: ലഹരിമാഫിയകളെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ് ആവിഷ്‌കരിച്ച ‘ഓപറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ടയായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം വൈകിട്ട് മൂന്നിന് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവ്വഹിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചടങ്ങിൽ അധ്യക്ഷത വഹിക്കും. സിന്തറ്റിക് ഡ്രഗ്‌സ് ഉൾപ്പെടെയുള്ളവയുടെ അതിവേഗ വ്യാപനം തടയാൻ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ആഭ്യന്തര വകുപ്പ് [&Read More

India

‘വൃത്തികെട്ട കാട്ടാളന്മാർ’; ബിജെപി പ്രവർത്തക അഭിഷേകിന് നേരെ കല്ലെറിയുന്നത് ക്യാമറയിൽ പതിഞ്ഞെന്ന് മഹുവ

കൊൽക്കത്ത: സോണാർപൂരിൽ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് അഭിഷേക് ബാനർജി ആക്രമിക്കപ്പെട്ട കേസിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി മഹുവ മൊയ്ത്ര എം.പി രംഗത്തെത്തി. വൃത്തികെട്ട കാട്ടാളന്മാരുടെ പാർട്ടിയാണ് ബി.ജെ.പിയെന്ന് അവർ ആരോപിച്ചു. സുഷ്‌മിത ദത്ത എന്ന ബി.ജെ.പി പ്രവർത്തക സോണാർപൂരിൽ വെച്ച് അഭിഷേക് ബാനർജിക്ക് നേരെ കല്ലെറിയുന്നത് ക്യാമറയിൽ പതിഞ്ഞതായി മഹുവ വ്യക്തമാക്കിയതായി വാർത്തകളിലുണ്ട്. സാധാരണക്കാരല്ല ടി.എം.സിയെ ആക്രമിച്ചതെന്നും ബി.ജെ.പി നുണകൾ പ്രചരിപ്പിക്കുകയാണെന്നും മൊയ്ത്ര കൂട്ടിച്ചേർത്തു. “വൃത്തികെട്ട കാട്ടാള ബി.ജെ.പി – നുണകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. സാധാരണ [&Read More

India

‘കടുത്ത മാനസിക സമ്മർദം’: 9 വർഷത്തെ ഐടി ജോലി രാജിവെച്ച് ഓട്ടോ ഡ്രൈവറായി;

കരിയറിലെ ഉയർന്ന പദവികളും കോർപറേറ്റ് സമ്മർദങ്ങളും മാറ്റിവെച്ച്, ജീവിതത്തിലെ യഥാർത്ഥ സന്തോഷം തേടി ഓട്ടോ ഡ്രൈവറായി മാറിയ ഒരു യുവതിയുടെ കഥ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഒമ്പത് വർഷത്തെ ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ചാണ് ഈ സ്ത്രീ തികച്ചും വ്യത്യസ്തമായ പാത തെരഞ്ഞെടുത്തത്. സംരംഭകനായ ഡോ. നെസ്രിൻ മിദ്‌ലാജ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രചോദനാത്മകമായ അനുഭവം പുറത്തുവന്നത്. യാത്രയ്ക്കിടയിൽ വനിതാ ഡ്രൈവറെ കണ്ടുമുട്ടിയ മിദ്‌ലാജ്, പുരുഷന്മാർ കൂടുതലായി ആധിപത്യം പുലർത്തുന്ന ഒരു മേഖലയിലെ അവരുടെ അനുഭവങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. [&Read More

Kerala

മന്ത്രി ഒ.ജെ ജനീഷിന് വീട്ടിൽ നിന്ന് ഭക്ഷണം കൊടുത്തു; തൃശൂരിൽ മുതിർന്ന സിപിഐ

തൃശൂർ: തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നന്ദി പറയാനെത്തിയ മന്ത്രി ഒ.ജെ ജനീഷിന് വീട്ടിൽ വിരുന്നൊരുക്കിയതിൻ്റെ പേരിൽ മുതിർന്ന സിപിഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തൃശൂർ അഷ്ടമിച്ചിറ സ്വദേശിയായ പി.എസ് അബ്ദു റഹ്മാനെതിരെയാണ് സിപിഐ അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചത്. അബ്ദു റഹ്മാന്റെ പ്രവർത്തനം പാർട്ടി വിരുദ്ധമാണെന്നാണ് ബ്രാഞ്ച് കമ്മിറ്റിയുടെ വിലയിരുത്തൽ. പാർട്ടി അംഗമായ ഒരാളുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടി പൊതുസമൂഹത്തിൽ പാർട്ടിക്ക് വലിയ അപമതിപ്പും അപമാനവും ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കൽ കത്ത് നൽകിയിരിക്കുന്നത്. [&Read More

Main story

ആരോഗ്യനില മികച്ചതെന്ന് ഡോണൾഡ് ട്രംപ്; ബുദ്ധിശക്തി പരീക്ഷയിലും മുഴുവൻ മാർക്കും നേടിയെന്ന് അവകാശവാദം

വാഷിങ്ടൺ: ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഷിങ്‌ടണിലെ ‘വാൾട്ടർ റീഡ് മിലിട്ടറി മെഡിക്കൽ സെൻ്ററിൽ’ അടുത്തിടെ നടത്തിയ ശാരീരിക പരിശോധനകളുടെ ഫലങ്ങൾ തികച്ചും തൃപ്‌തികരവും മികച്ചതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’വഴിയാണ് ട്രംപ് ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചത്. ശാരീരിക ആരോഗ്യത്തിന് പുറമെ തൻ്റെ മാനസിക ബുദ്ധിശക്തി അളക്കുന്ന പരിശോധനയിലും മികച്ച വിജയമാണ് നേടിയതെന്ന് ട്രംപ് അവകാശപ്പെടുന്നു. കഠിനമായ ചോദ്യങ്ങളടങ്ങിയ ഈ ബുദ്ധിശക്തി പരിശോധനയിൽ 30ൽ 30 [&Read More

Kerala

മികച്ച വിദ്യാഭ്യാസം തേടി യുപിയിൽ നിന്ന് കണ്ണൂരിലേക്ക്; പൊതുവിദ്യാഭ്യാസ മികവിൽ അഞ്ചാം ക്ലാസുകാരനും

കണ്ണൂർ: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മികവ് തേടി ഉത്തർപ്രദേശിൽ നിന്ന് ഒരു കുടുംബം കണ്ണൂരിലെത്തി. യുപിയിലെ ബസ്‌തി സ്വദേശികളായ മുഹമ്മദ് ശുഹൈബ് അൻസാരിRead More

Kerala

നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിടാൻ വിജ്ഞാപനം ഉടൻ; യുഡിഎഫ് സർക്കാർ

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐക്ക് അന്വേഷിക്കാൻ വിട്ടുകൊണ്ട് സംസ്ഥാന സർക്കാർ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. സിബിഐ അന്വേഷണം വേണമെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സർക്കാരിന്റെ ഈ അടിയന്തര നടപടി. ഈ ആവശ്യം ഉന്നയിച്ച് കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിരുന്നു. കേസിലെ നിലവിലെ പോലീസ് അന്വേഷണത്തിൽ കുടുംബം കടുത്ത അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നടപടി. യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്. നിലവിൽ പോലീസ് കുറ്റപത്രം സമർപ്പിച്ച ഈ [&Read More

Kerala

‘ഫിസിഷ്യനില്ല, ഇറങ്ങിപ്പോയ്‌ക്കോയെന്ന്‌ വനിതാ ഡോക്ടർ പറഞ്ഞു’; മലപ്പുറത്ത് പാമ്പ് കടിയേറ്റ് രക്തം ഛർദിച്ച

എടപ്പാൾ: മലപ്പുറം പൊന്നാനി താലൂക്ക് ആശുപത്രിയിൽ പാമ്പ് കടിയേറ്റ് എത്തിയ രോഗിക്ക് അടിയന്തര ചികിത്സ നൽകിയില്ലെന്ന് പരാതി. എടപ്പാൾ പാടത്തങ്ങാടി സ്വദേശിനി ഷഹലയ്ക്കാണ് ദുരനുഭവമുണ്ടായത്. പാമ്പ് കടിയേറ്റ് രക്തം ഛർദിക്കുന്ന അവസ്ഥയിലാണ് ഷഹലയെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ഫിസിഷ്യൻ ഇല്ലെന്നും ഇവിടെനിന്ന് ഇറങ്ങിപ്പോയ്ക്കോ എന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ പറഞ്ഞതായി ഷഹല ആരോപിക്കുന്നു. പിന്നീട് പോലീസ് ഇടപെട്ട് വിളിച്ചു പറഞ്ഞതിന് ശേഷമാണ് പെയിൻ കില്ലറും ഇൻജെക്ഷനും നൽകാൻ ആശുപത്രി അധികൃതർ തയ്യാറായത്. അതേസമയം, ആശുപത്രിയിൽ ഫിസിഷ്യൻ ഇല്ലാതിരുന്നതിനാലാണ് [&Read More

Main story

‘പിണറായിക്കെതിരെ ഇ.ഡി വന്നാൽ തടയാൻ പാർട്ടിക്കാരുണ്ടാകും, മകൾക്കെതിരെ വന്നാൽ വിളിക്കരുത്’; സിപിഎമ്മിൽ വിമർശനം

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനെതിരെയും സംസ്ഥാന നേതൃത്വത്തിനെതിരെയും സിപിഎം കൊല്ലം ഏരിയ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണം ഉണ്ടായാൽ അതു തടയാൻ പാർട്ടിക്കാർ ഉണ്ടാകുമെന്നും എന്നാൽ മകൾക്കെതിരെ അന്വേഷണം വന്നാൽ പാർട്ടിക്കാരെ വിളിക്കരുതെന്നും യോഗത്തിൽ വിമർശനമുയർന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു മുഖ്യ ഉത്തരവാദി പിണറായി ആണ്. തോറ്റു തൊപ്പിയിട്ടിട്ടും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടത്തിയ ഈ പാർട്ടിയിലേക്ക് [&Read More