02/08/2026
[fontresizer_tawhidurrahmandear_widget]

Tags :Bihar

Main story

‘നാല് മാസമായി ഇന്ത്യയിലില്ല’; സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിന് റഷ്യയിലുള്ള യുവാവിനെതിരെ കേസെടുത്ത് പൊലീസ്

പട്‌ന: ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് കഴിഞ്ഞ നാല് മാസമായി റഷ്യയിൽ കഴിയുന്ന പ്രവാസി യുവാവിനെതിരെ കേസെടുത്തതായി പരാതി. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലുള്ള ബഹാദൂർഗഞ്ച് സ്വദേശി മുഹമ്മദ് സദാഖത്താണ് പോലീസിന്റെ അനാസ്ഥയ്‌ക്കെതിരെ രംഗത്തുവന്നത്. പ്രതിഷേധം നടക്കുന്ന സമയത്ത് താൻ ഇന്ത്യയിൽ പോലുമില്ലായിരുന്നുവെന്ന് തെളിയിക്കുന്ന സദാഖത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. റഷ്യൻ പതാകയ്ക്കും അവിടുത്തെ വലിയ വ്യവസായ സമുച്ചയങ്ങൾക്കും മുന്നിൽ നിന്ന് ചിത്രീകരിച്ച വീഡിയോയിലാണ് സദാഖത്ത് തന്റെ നിരപരാധിത്വം [&Read More

India

‘കോളേജുകളിൽ രാത്രി എട്ട് മണി വരെ ക്ലാസുകൾ നടത്തണം’; വിദ്യാർഥികൾ ഉന്നത പഠനത്തിനായി

പട്‌ന: ബിഹാറിലെ കോളേജുകളിൽ രാത്രി എട്ട് മണിവരെ ക്ലാസുകൾ നടത്തണമെന്ന നിർദേശവുമായി മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി. പല കോളേജ് ക്യാമ്പസുകളും രണ്ട് മണിയോടെ ക്ലാസുകൾ അവസാനിപ്പിക്കുകയും ക്യാമ്പസുകൾ വിജനമാകുകയാണെന്നും ചൗധരി പറഞ്ഞു.വ്യാഴാഴ്ച എ.എൻ കോളെജിന്റെ സ്ഥാപകദിന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി സ്ഥാപനത്തിലെ പ്രിൻസിപ്പൽ രത്ന അമൃതുമായുള്ള സംഭാഷണം പങ്കുവെച്ചത്. “ഞാൻ അവരോട് ചോദിച്ചു, നിങ്ങളുടെ സ്ഥാപനത്തിൽ എത്ര സമയം വരെ ക്ലാസുകൾ നടക്കാറുണ്ട്? ഉച്ചയ്ക്ക് 2 മണിക്ക് ശേഷം കാമ്പസ് വിജനമാകുമെന്നാണ് അവർ പറഞ്ഞത്. ഞാനിവിടെ ഒരു [&Read More

India

‘അബ്ബൂ, എല്ലാവരും ചേർന്ന് തല്ലുന്നു, ഒളിച്ചിരുന്നാണ് മെസ്സേജ് അയക്കുന്നത്’; ബലിപെരുന്നാൾ അവധിക്ക് നാട്ടിലേക്ക്

ബിഹാർ: ബലിപെരുന്നാൾ അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന മദ്രസാ വിദ്യാർത്ഥിയെ തീവണ്ടിയിൽ വെച്ച് ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചതിന് പിന്നാലെ കാണാതായി. ഉത്തർപ്രദേശിലെ മൗവിലുള്ള ദാറുൽ ഉലൂം അംജദിയ്യയിൽ ഇസ്‌ലാമിക പഠനം നടത്തുന്ന ഇരുപതുകാരനായ ഫൈസാൻ അഹമ്മദ് റസയെയാണ് പൂർവാഞ്ചൽ എക്‌സ്പ്രസ്സ് തീവണ്ടിയിൽ വെച്ച് കാണാതായത്. ബിഹാറിലെ ഗോപാൽഗഞ്ച് സ്വദേശിയായ ഫൈസാൻ, തീവണ്ടിയിൽ വെച്ച് കുടുംബത്തിന് അയച്ച അവസാന സന്ദേശം തനിക്കെതിരെ നടന്ന അക്രമത്തെക്കുറിച്ചായിരുന്നു. “അബ്ദു, ട്രെയിനിൽ വലിയൊരു വഴക്ക് നടക്കുന്നുണ്ട്… എല്ലാവരും ചേർന്ന് തല്ലുകയാണ്… ഞാൻ [&Read More

India

സ്കൂളിലെ ഉച്ച ഭക്ഷണത്തിൽ ചത്ത പാമ്പ്; ബിഹാറിൽ 150-ഓളം കുട്ടികൾ ആശുപത്രിയിൽ

ബിഹാറിലെ സഹർസ ജില്ലയിലുള്ള ബാലുവഹ സർക്കാർ മിഡിൽ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് 150Read More

Main story

നോമ്പുകാരിയെ തല്ലിക്കൊന്ന കേസിലെ പ്രതിക്ക് ജാമ്യം; മാലയിട്ട് സ്വീകരണം

പട്‌ന: ബിഹാറിലെ മധുബനിയിൽ റംസാൻ വ്രതമനുഷ്ഠിച്ചിരുന്ന റോഷൻ ഖാത്തൂനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മഗനു സിങ്ങിന് ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതിക്ക് ഒരു വിഭാഗം ആൾക്കാർ വലിയ രീതിയിലുള്ള വരവേൽപ്പാണ് നൽകിയത്. പടക്കം പൊട്ടിച്ചും പൂത്തിരികൾ കത്തിച്ചും മാല ചാർത്തിയുമായിരുന്നു സ്വീകരണം. “മഗനു സിങ് സിന്ദാബാദ്” എന്ന മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിയെ ആനയിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് 19 പേർക്കെതിരെ കേസെടുത്തിരുന്നെങ്കിലും ഇതുവരെ അറസ്റ്റിലായ ഏക വ്യക്തി [&Read More

India

‘അവധി വേണമെങ്കിൽ അസുഖം നേരിട്ട് ബോധ്യപ്പെടുത്തണം’; ബിഹാറിൽ ഐവി ഡ്രിപ്പുമായി ജോലിക്കെത്തി അംഗൻവാടി

അസുഖം കാരണം അവധി ചോദിച്ച അംഗൻവാടി ജീവനക്കാരിയോട് നേരിട്ടെത്തി ബോധ്യപ്പെടുത്താൻ ആവശ്യപ്പെട്ട് അധികൃതർ.Read More

Main story

തൊണ്ടിമുതലായി കണ്ടെത്തിയ കൈക്കൂലിപ്പണം എലി തിന്നു; പ്രതിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: അഴിമതിക്കേസിൽ തൊണ്ടിമുതലായി കണ്ടെത്തിയ പണം എലി തിന്നതിനെ തുടർന്ന് സർക്കാർ ഉദ്യോ​ഗസ്ഥയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ബിഹാറിലെ ശിശുവികസന പദ്ധതി വകുപ്പ് ഉദ്യോ​ഗസ്ഥയായ അരുണാ കുമാരിക്കാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരാണ് കേസ് പരിഗണിച്ചത്. ഉദ്യോഗസ്ഥയിൽനിന്ന് കൈക്കൂലിക്കേസിൽ പിടിച്ചെടുത്ത 10,000 രൂപയുടെ കറൻസി നോട്ടുകൾ സ്റ്റോർ റൂമിലിരുന്ന് എലികൾ കരണ്ടുനശിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. നോട്ടുകള്‍ നശിച്ചുപോയതിന് നല്‍കിയ വിശദീകരണം വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. [&Read More