22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala

Kerala

കല്യാണം അലങ്കോലമാക്കാൻ ശ്രമം: സദ്യക്ക് തയ്യാറാക്കിയ കറിക്കൂട്ടിലേക്ക് മണ്ണ് വാരിയിട്ട് യുവതി

കാളികാവ് (മലപ്പുറം): ആഘോഷമായി നടക്കേണ്ട വിവാഹത്തലേന്ന് നാടിനെ നടുക്കിയ നാടകീയ സംഭവങ്ങളാണ് ചോക്കാട് മാളിയേക്കലിൽ അരങ്ങേറിയത്. വിവാഹസദ്യക്കായി മുറിച്ചുവെച്ച കറിക്കൂട്ടുകളിലേക്ക് അയൽവാസിയായ യുവതി മണ്ണ് വാരിയിട്ടതോടെ കല്യാണവീട് അക്ഷരാർത്ഥത്തിൽ സംഘർഷഭരിതമായി. ശനിയാഴ്ച നടക്കാനിരുന്ന വിവാഹത്തിനായി വെള്ളിയാഴ്ച വൈകീട്ട് മാളിയേക്കൽ ജുമാ മസ്ജിദിന് കീഴിലെ മദ്രസ ഓഡിറ്റോറിയത്തിൽ ഭക്ഷണപ്പണി പുരോഗമിക്കവെയായിരുന്നു ഈ അപ്രതീക്ഷിത ആക്രമണം. ബന്ധുക്കൾക്കും അതിഥികൾക്കും വിളമ്പാൻ തയ്യാറാക്കിയ പച്ചക്കറികളിലേക്കാണ് യുവതി മണ്ണ് എറിഞ്ഞത്. വിവാഹം നടക്കുന്ന സ്ഥലത്തെച്ചൊല്ലി യുവതിയും മദ്രസാ കമ്മിറ്റിയും തമ്മിൽ നിലവിൽ കോടതിയിൽ [&Read More

Kerala

ആശ്വാസമായി വേനൽ മഴയെത്തുന്നു: അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴക്ക് സാധ‍്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച മുതല്‍ 22Read More

Kerala

ആർഎസ്എസ് പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്: 10 സിപിഎമ്മുകാർക്ക് 25 വർഷം

കണ്ണൂര്‍: തളിപ്പറമ്പ് തിമിരി ബോംബേറ് കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ് ശിക്ഷ. പഞ്ചായത്ത് അംഗം ഉള്‍പ്പടെ പത്ത് സിപിഎം പ്രവര്‍ത്തകരെയാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതികൾക്കെതിരെ വധശ്രമം, സ്ഫോടക വസ്തുനിയമത്തിലെ നിയമങ്ങളും തെളിഞ്ഞതായി കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. തളിപ്പറമ്പ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.കെ പ്രദീപ് കുമാർ, ആലക്കോട് ഗ്രാമപഞ്ചായത്തംഗം പി.വി ബാബുരാജ്, ടി.വി. ബിനു, പി.പി. സത്യൻ, ഇ.വി. വിനോദ് കുമാർ, പാലേരി [&Read More

Main story

സംസ്ഥാനത്ത് പാൽവില കൂട്ടും; ലിറ്ററിന് ആറു രൂപ കൂട്ടണമെന്ന് ആവശ്യം, 29ന് ചേരുന്ന

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കും. ലിറ്ററിന് ആറ് രൂപയെങ്കിലും വർധിപ്പിക്കണമെന്നാണ് മിൽമ ഭരണസമിതിയുടെ ആവശ്യം. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം 29Read More

Main story

ദർസ് വിദ്യാർഥികളെ മർദിച്ച സംഭവം: സിആർപിഎഫ് ജവാൻ അറസ്റ്റിൽ

കോഴിക്കോട്: ചെറുവണ്ണൂരിൽ ദർസ് വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ സിആർപിഎഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവണ്ണൂർ സ്വദേശി സന്തോഷ് ചെറാത്ത് ആണ് പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു പ്രതി പഴയ മഠത്തിൽ സുരേഷ് നിലവിൽ ഒളിവിലാണ്. ചുമരെഴുതാൻ പോയ ദർസ് വിദ്യാർഥികളായ മുഹമ്മദ് ഉനൈസ് (17), മുഹമ്മദ് ശാമിൽ (17) എന്നിവരെയാണ് സന്തോഷും സുരേഷും ചേർന്ന് മർദിച്ചത്. പരിക്കേറ്റ വിദ്യാർഥികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാരോട് അനുമതി വാങ്ങിയാണ് തങ്ങൾ ചുമരെഴുതാൻ പോയതെന്നും എന്നാൽ [&Read More

Main story

അക്ഷരം പകര്‍ന്നവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നാട്; വിതുമ്പലടങ്ങാതെ പാങ്ങിലെ വിദ്യാലയമുറ്റം

മലപ്പുറം: അക്ഷരമുറ്റത്തേക്ക് തങ്ങളെ കൈപിടിച്ചു നടത്തിയ ഗുരുനാഥന്മാർക്ക് വിടചൊല്ലാനാകാതെ ഒരു നാട് മുഴുവൻ വിറങ്ങലിച്ചു നിൽക്കുകയാണ്. വാൽപ്പാറയിലെ ആഴമേറിയ കൊക്കയിലേക്ക് മറഞ്ഞത് അധ്യാപകരല്ല, മറിച്ച് മലപ്പുറം പാങ്ങിലെ ഒരു ഗ്രാമത്തിന്റെ മുഴുവൻ സ്നേഹവും തണലുമായിരുന്നു. പ്രിയപ്പെട്ട മജീദ് മാഷും റംല ടീച്ചറും സുഹ്‌റ ടീച്ചറും ആശ ടീച്ചറുമെല്ലാം ചേതനയറ്റ മടക്കയാത്രയിൽ പാങ്ങിന്റെ മണ്ണിൽ അവസാനമായി എത്തിയപ്പോൾ, അണപൊട്ടിയൊഴുകുന്ന കണ്ണീരോടെയാണ് പൂർവവിദ്യാർഥികളും നാട്ടുകാരും അവരെ എതിരേറ്റത്. എൽകെജി മുതൽ തങ്ങളെ ചേർത്തുപിടിച്ച അധ്യാപകരുടെ വേർപാട് ആ പിഞ്ചുമനസ്സുകൾക്കും കൗമാരക്കാർക്കും [&Read More

Kerala

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചു തകർത്ത് യുവാവ്, ജീവനക്കാരിക്കും

ആലപ്പുഴ: ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ കുറവാണെന്നാരോപിച്ച് ഹരിപ്പാട്ടെ ഹോട്ടലിൽ യുവാവിന്റെ പരാക്രമം. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30Read More

Kerala

നിതിൻ രാജിന്റെ മരണം; ഇടക്കാല ജാമ്യഹ​ർ​ജിയുമായി പ്രതികളായ ഡോ.റാമും സം​ഗീ​തയും

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ പ്രതികളായ അധ്യാപകർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവരാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്. നിതിന്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണി മൂലമാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നുമാണ് അധ്യാപകരുടെ വാദം. സംഭവദിവസം പ്രിൻസിപ്പലിന്റെ മുറിയിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഡോ. റാം ജാമ്യാപേക്ഷയിൽ അവകാശപ്പെടുന്നു. നിതിനെ ജാതീയമായും വംശീയമായും [&Read More

Main story

കോഴിക്കോട് പള്ളി വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; ചുരുളഴിച്ച് പൊലീസ്, യുവതി പ്രസവിച്ചത്

കോഴിക്കോട്: മദർ ഓഫ് ഗോഡ് കത്തീഡ്രൽ വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആറ് മാസം വളർച്ചയെത്തിയ ഭ്രൂണം ഗർഭാവസ്ഥയിൽ തന്നെ മരിച്ചിരുന്നുവെന്നും മാസം തികയാതെ പ്രസവിച്ചതാണെന്നും അന്വേഷണത്തിൽ വ്യക്തമായി. കൊഴിഞ്ഞാംപാറ സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയാണ് പള്ളി വളപ്പിൽ ഭ്രൂണം ഉപേക്ഷിച്ചത്. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള തീർത്ഥാടക സംഘത്തോടൊപ്പം എത്തിയ യുവതി ബസിനുള്ളിൽ വെച്ചാണ് പ്രസവിച്ചത്. പെട്ടെന്നുണ്ടായ പ്രസവവേദനയെത്തുടർന്ന് ഭയന്നാണ് ഭ്രൂണം പള്ളി വളപ്പിൽ ഉപേക്ഷിച്ചതെന്നാണ് യുവതിയുടെ മൊഴി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ [&Read More

Main story

നിതിൻ രാജിന്റെ മരണം: ഡോ. റാം സംസ്ഥാനം വിട്ടതായി സൂചന; ലുക്കൗട്ട് സർക്കുലർ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതികളെ പിടികൂടാനാകാതെ പോലീസ് അന്വേഷണം തുടരുന്നു. കേസിൽ പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാം സംസ്ഥാനം വിട്ടതായാണ് സൂചന. ഇയാൾ രാജ്യം വിടാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായി ലുക്കൗട്ട് സർക്കുലർ ഇന്ന് പുറത്തിറക്കിയേക്കും. ഡോ. റാമിനും ഡോ. സംഗീതയ്ക്കുമൊപ്പം മറ്റ് പ്രതികൾക്കായി പ്രത്യേക അന്വേഷണസംഘം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. നിതിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് മൂന്ന് ദിവസത്തിനുള്ളിൽ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന. സഹപാഠികളിൽ നിന്നും [&Read More