29/07/2026
[fontresizer_tawhidurrahmandear_widget]

Tags :Malappuram

Kerala

ആമിനയുടെ ഖബറിന് കാവലായി തെരുവുനായ; മലപ്പുറത്തുനിന്നൊരു വൈറല്‍ കാഴ്ച

മലപ്പുറം: സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കാൻ മനുഷ്യനെക്കാൾ ഒരുപടി മുന്നിലാണ് നായകളെന്നു വീണ്ടും തെളിയിക്കുകയാണ് മലപ്പുറത്തുനിന്നുള്ള ഒരു വൈറൽ വാർത്ത. തനിക്ക് അന്നമൂട്ടിയ വയോധികയുടെ അവസാന നിമിഷത്തിലും ഒടുവിൽ ഖബറിടത്തിലും കാവലായി നിലയുറപ്പിക്കുകയാണ് ഒരു തെരുവുനായ. അവരുടെ വിയോഗത്തിൽ വിങ്ങുന്ന മനസ്സുമായി അവരുടെ ഖബറിന് കാവലിരിക്കുകയാണ് ഈ നായ. മലപ്പുറം ജില്ലയിലെ എടവണ്ണ പത്തപ്പിരിയത്തുനിന്നാണ് ഈ കരളലിയിക്കുന്ന വാർത്ത വരുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് പത്തപ്പിരിയം സ്വദേശി പരേതനായ വലിയ പീടിയക്കൽ അലവിക്കുട്ടിയുടെ ഭാര്യ ആമിന ഹൃദയാഘാതം സംഭവിച്ച് മരിച്ചത്. [&Read More

Main story

വാൽപ്പാറ വാഹനാപകടം: ഉമ്മയുടെ വേർപാടറിയാതെ മസ്‌നീൻ വീട്ടിലേക്ക്; അത്ഭുതകരമായി രക്ഷപ്പെട്ട പത്ത് വയസുകാരി

മലപ്പുറം: തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മസ്നീൻ ആശുപത്രി വിട്ടു. അപകടത്തില്‍ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടയാളാണ് 10 വയസുകാരി മസ്നീൻ. വയറ്റില്‍ ആന്തരിക രക്തസ്രാവമുണ്ടായിരുന്ന മസ്‌നീന്‍ നാലു ദിവസമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. മസ്‌നീന്‍ പൂര്‍ണമായി സുഖം പ്രാപിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടത്തിൽ മസ്നീന്റെ ഉമ്മ ഷക്കീല മരണപ്പെട്ടിരുന്നു. എന്നാൽ കുട്ടിയെ ഈ വിവരം ഇതുവരെ അറിയിച്ചിട്ടില്ല. പിതാവ് പാങ്ങ് ഇല്ലിക്കല്‍ ഹൗസില്‍ അബ്ദുള്‍ ഹക്കീമിനും ബന്ധുക്കള്‍ക്കും ഒപ്പമാണ് അവള്‍ [&Read More

Kerala

കല്യാണം അലങ്കോലമാക്കാൻ ശ്രമം: സദ്യക്ക് തയ്യാറാക്കിയ കറിക്കൂട്ടിലേക്ക് മണ്ണ് വാരിയിട്ട് യുവതി

കാളികാവ് (മലപ്പുറം): ആഘോഷമായി നടക്കേണ്ട വിവാഹത്തലേന്ന് നാടിനെ നടുക്കിയ നാടകീയ സംഭവങ്ങളാണ് ചോക്കാട് മാളിയേക്കലിൽ അരങ്ങേറിയത്. വിവാഹസദ്യക്കായി മുറിച്ചുവെച്ച കറിക്കൂട്ടുകളിലേക്ക് അയൽവാസിയായ യുവതി മണ്ണ് വാരിയിട്ടതോടെ കല്യാണവീട് അക്ഷരാർത്ഥത്തിൽ സംഘർഷഭരിതമായി. ശനിയാഴ്ച നടക്കാനിരുന്ന വിവാഹത്തിനായി വെള്ളിയാഴ്ച വൈകീട്ട് മാളിയേക്കൽ ജുമാ മസ്ജിദിന് കീഴിലെ മദ്രസ ഓഡിറ്റോറിയത്തിൽ ഭക്ഷണപ്പണി പുരോഗമിക്കവെയായിരുന്നു ഈ അപ്രതീക്ഷിത ആക്രമണം. ബന്ധുക്കൾക്കും അതിഥികൾക്കും വിളമ്പാൻ തയ്യാറാക്കിയ പച്ചക്കറികളിലേക്കാണ് യുവതി മണ്ണ് എറിഞ്ഞത്. വിവാഹം നടക്കുന്ന സ്ഥലത്തെച്ചൊല്ലി യുവതിയും മദ്രസാ കമ്മിറ്റിയും തമ്മിൽ നിലവിൽ കോടതിയിൽ [&Read More

Kerala

അക്ഷരം പകര്‍ന്നവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നാട്; വിതുമ്പലടങ്ങാതെ പാങ്ങിലെ വിദ്യാലയമുറ്റം

മലപ്പുറം: അക്ഷരമുറ്റത്തേക്ക് തങ്ങളെ കൈപിടിച്ചു നടത്തിയ ഗുരുനാഥന്മാർക്ക് വിടചൊല്ലാനാകാതെ ഒരു നാട് മുഴുവൻ വിറങ്ങലിച്ചു നിൽക്കുകയാണ്. വാൽപ്പാറയിലെ ആഴമേറിയ കൊക്കയിലേക്ക് മറഞ്ഞത് അധ്യാപകരല്ല, മറിച്ച് മലപ്പുറം പാങ്ങിലെ ഒരു ഗ്രാമത്തിന്റെ മുഴുവൻ സ്നേഹവും തണലുമായിരുന്നു. പ്രിയപ്പെട്ട മജീദ് മാഷും റംല ടീച്ചറും സുഹ്‌റ ടീച്ചറും ആശ ടീച്ചറുമെല്ലാം ചേതനയറ്റ മടക്കയാത്രയിൽ പാങ്ങിന്റെ മണ്ണിൽ അവസാനമായി എത്തിയപ്പോൾ, അണപൊട്ടിയൊഴുകുന്ന കണ്ണീരോടെയാണ് പൂർവവിദ്യാർഥികളും നാട്ടുകാരും അവരെ എതിരേറ്റത്. എൽകെജി മുതൽ തങ്ങളെ ചേർത്തുപിടിച്ച അധ്യാപകരുടെ വേർപാട് ആ പിഞ്ചുമനസ്സുകൾക്കും കൗമാരക്കാർക്കും [&Read More

Kerala

‘മന്ത്രി പറഞ്ഞത് കള്ളം’; താനൂർ ബോട്ട് ദുരന്തത്തിൽ പരിക്കേറ്റവർക്ക് ചികിത്സാ ധനസഹായം നൽകിയെന്ന

മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ പരിക്കേറ്റവർക്ക് സർക്കാർ ചികിത്സാ ധനസഹായം നൽകിയെന്ന മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി ഇരകളുടെ കുടുംബം. പരിക്കേറ്റവർക്കെല്ലാം സഹായം എത്തിച്ചെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് അപകടത്തിൽ പരിക്കേറ്റ കുട്ടിയുടെ പിതാവായ പരപ്പനങ്ങാടി സ്വദേശി ജാബിർ ആരോപിച്ചു. ദുരന്തത്തിൽ ജാബിറിന്റെ ഭാര്യയും മകനും മരണപ്പെട്ടിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട രണ്ട് പെൺമക്കളിൽ ഒരാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. കൂടാതെ ജാബിറിന്റെ സഹോദരിയുടെ മകളും ചികിത്സയിലാണ്. എന്നാൽ ഇവർക്ക് യാതൊരുവിധ തുടർചികിത്സാ സഹായവും സർക്കാരിൽ നിന്ന് [&Read More

Main story

‘ഉച്ചയ്ക്ക് ഒന്നോടെ വലിയ ശബ്ദവും നിലവിളിയും കേട്ടു; ഓടിയെത്തിയപ്പോൾ ഒരാൾ വെള്ളത്തിലൂടെ നീന്തിവരുന്നതാണ്

മലപ്പുറം: ‘ഉച്ചയ്ക്ക് ഒന്നോടെ വലിയ ശബ്ദവും നിലവിളിയും കേട്ടു. ഓടിയെത്തിയപ്പോൾ ഒരാൾ വെള്ളത്തിലൂടെ നീന്തിവരുന്നതാണ് കണ്ടത്.’ ആതവനാട് നിയന്ത്രണംവിട്ട മിനിലോറി 65 അടി താഴ്ചയുള്ള ക്വാറിയിലേക്ക് മറിഞ്ഞ അപകടത്തിന്റെ നടുക്കുന്ന ദൃശ്യം ആദ്യം കണ്ട വീട്ടമ്മയുടെ വാക്കുകളാണിവ. ഉടനെ നീന്തിയെത്തിയ ആളോട് അവിടെ നിൽക്കാൻ ആവശ്യപ്പെട്ട ഇവർ, സമീപത്തെ ഓഡിറ്റോറിയത്തിലുണ്ടായിരുന്നവരെ വിവരമറിയിക്കുകയായിരുന്നു. ഈ ദാരുണമായ അപകടത്തിൽ ചട്ടിപ്പറമ്പിലെ കറി പൗഡർ കമ്പനി സെയിൽസ്മാനായ മേൽമുറി പൈത്തിനിപ്പറമ്പ് സ്വദേശി മുസ്തഫ കുന്നത്തൊടി (43) ആണ് മരിച്ചത്. ഏഴ് മണിക്കൂർ [&Read More