22/07/2026
[fontresizer_tawhidurrahmandear_widget]
Main story

‘ക്ഷേത്രാചാരങ്ങളിൽ കോടതികളുടെ അമിത ഇടപെടൽ’; സ്വർണക്കൊള്ളക്കേസ് അന്വേഷണം തലമുറകൾ കഴിഞ്ഞാലും തീരില്ലെന്ന് കെ.

തിരുവനന്തപുരം: ക്ഷേത്ര കാര്യങ്ങളിലും ആചാരങ്ങളിലും കോടതികൾ അമിതമായി ഇടപെടുകയാണെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം അനന്തമായി നീളുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിമർശനം. ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ തലമുറകൾ കഴിഞ്ഞാലും കേസിൽ അന്വേഷണം പൂർത്തിയാകില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടുകളൊന്നും പുറത്തുവരുന്നില്ല. കേസ് പൂർണമായും കോടതിയുടെ നിയന്ത്രണത്തിലായതിനാൽ സർക്കാരിനോ ദേവസ്വം ബോർഡിനോ ഇതിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ആനയെ നടക്കിരുത്തുന്നത് മുതൽ വെടിക്കെട്ട് വരെയുള്ള കാര്യങ്ങൾ കോടതിയാണ് തീരുമാനിക്കുന്നത്. [&Read More

Kerala

അർജന്റീന ഫാൻസിന്റെ ആഘോഷ പ്രകടനം; പടക്കം പൊട്ടിക്കുന്നതിനിടെ യുവാവിൻ്റെ വിരലുകള്‍ അറ്റു

കോഴിക്കോട്: ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ ആവേശവിജയം ആഘോഷിക്കുന്നതിനിടെ കോഴിക്കോട് യുവാവിന് പടക്കം പൊട്ടി ഗുരുതര പരിക്ക്. കോഴിക്കോട് ചക്കുംകടവ് സ്വദേശിയായ മുഹമ്മദ് സഹദിനാണ് (22) അപകടം സംഭവിച്ചത്. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സഹദിന്റെ ഇടതുകൈയിലെ രണ്ട് വിരലുകൾ അറ്റുപോയതായാണ് വിവരം. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ എക്സ്ട്രാ ടൈം വരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്‌സർലൻഡിനെ [&Read More

India

‘ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ’; വേഷംമാറി പരിശോധനയ്ക്കെത്തിയ ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കിവിട്ടു; ഡ്രൈവർക്കും

ബെംഗളൂരു: പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രാക്ലേശം നേരിട്ടറിയാൻ മാസ്ക് ധരിച്ച് വേഷംമാറി യാത്ര ചെയ്ത കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിന് ദുരനുഭവം. ചില്ലറ പണമില്ലെന്ന കാരണത്താൽ മന്ത്രിയെ ബിഎംടിസി ബസിൽ നിന്നും കണ്ടക്ടർ ഇറക്കിവിട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. കൃത്യനിർവ്വഹണത്തിൽ വീഴ്ചവരുത്തിയ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പിന്നീട് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പൊതുജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ വ്യക്തിത്വം വെളിപ്പെടുത്താതെ മുഖത്ത് മാസ്ക് ധരിച്ചാണ് മന്ത്രി പരിശോധനയ്ക്കിറങ്ങിയത്. ഹെബ്ബാളിൽ നിന്നും നാഗഷെട്ടി ഹള്ളിയിലേക്ക് പോകുന്ന [&Read More

Kerala Politics

‘പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കമില്ല, അത് സിപിഐക്ക് അവകാശപ്പെട്ടത്; ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ പങ്കുവെക്കൽ അനിവാര്യം’-

തിരുവനന്തപുരം: എൽഡിഎഫ് മുന്നണിയിൽ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കിൽ സ്ഥാനങ്ങൾ പങ്കുവെക്കൽ അനിവാര്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും കീഴ്വഴക്കങ്ങൾ പറഞ്ഞ് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കീഴ്വഴക്കങ്ങളേക്കാൾ രാഷ്ട്രീയത്തിനാണ് പ്രാധാന്യമെന്നും, മാറേണ്ട സാഹചര്യത്തിൽ കീഴ്വഴക്കങ്ങൾ മാറിയേ തീരൂ എന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. സ്ഥാനങ്ങൾ ചെറുതോ വലുതോ ആകട്ടെ, മുന്നണി മര്യാദയനുസരിച്ച് അവ പങ്കുവെക്കപ്പെടണം. സിപിഐയുടെ ഈ ആവശ്യം എൽഡിഎഫിനെ ദുർബലപ്പെടുത്താനല്ല, മറിച്ച് ശക്തമാക്കാനാണ്. [&Read More

Kerala

കള്ളാടി മണ്ണിടിച്ചിൽ: അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി; മരണം എട്ടായി

വയനാട്: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. ഹിമാചൽ പ്രദേശ് സ്വദേശിയായ ബിക്രം റാണയുടെ മൃതദേഹമാണ് ദീർഘനേരം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. അപകടം നടന്ന് ആറാം ദിവസമാണ് മീനാക്ഷി പാലത്തിന് ഏതാണ്ട് 150 മീറ്റർ അകലെ മാറി മൃതദേഹം കണ്ടെത്താനായത്. ദുരന്തത്തിൽപ്പെട്ട മറ്റ് ഏഴ് പേരുടെ മൃതദേഹങ്ങൾ നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ഇതോടെ കള്ളാടി മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം എട്ടായി. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് മഴയുടെ തീവ്രത കുറഞ്ഞത് തിരച്ചിൽ [&Read More

Main story

വോട്ടർ പട്ടിക പരിഷ്കരണം ന്യൂനപക്ഷങ്ങൾക്ക് തിരിച്ചടി; കേന്ദ്രത്തിന് യുഎന്നിന്റെ കത്ത്

ന്യൂഡൽഹി: രാജ്യത്ത് പ്രത്യേക തീവ്ര പരിഷ്കരണത്തിലൂടെ (എസ്.ഐ.ആർ) വോട്ടർ പട്ടികയിൽനിന്ന് ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയെന്ന പരാതിയിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഐക്യരാഷ്ട്രസഭ. എസ്.ഐ.ആർ നടപടികൾ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ഗുരുതരമായി ബാധിച്ചെന്ന പരാതിയിലാണ് യു.എന്നിന്റെ പ്രത്യേക ദൂതന്മാർ ഇന്ത്യക്ക് കത്തയച്ചത്. ന്യൂനപക്ഷ വിഭാഗങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ദൂതന്മാരാണ് കത്തിന് പിന്നിൽ. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 5.2 കോടി പേരുകൾ നീക്കം ചെയ്തതായി [&Read More

Main story

‘ആവർത്തിച്ചുള്ള പരാതികളിൽ കാര്യമില്ലെന്ന പ്രതികരണം വേദനിപ്പിച്ചു’; രമേശ് ചെന്നിത്തലക്കെതിരെ അൻസിബ ഹസ്സൻ

കൊച്ചി: ആവർത്തിച്ചുള്ള പരാതികളിൽ കാര്യമില്ലെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം തന്നെ വേദനിപ്പിച്ചുവെന്ന് നടി അൻസിബ ഹസ്സൻ. സർക്കാരിനും നിയമത്തിനും മുന്നിലല്ലാതെ താൻ വേറെ ആരുടെ മുന്നിലാണ് പരാതി പറയേണ്ടതെന്ന് അൻസിബ ഒരു മലയാള മാധ്യമത്തോട് ചോദിച്ചു. കേരളത്തിൽ താമസിക്കുന്ന താൻ ഇവിടുത്തെ പൊലീസ് സ്റ്റേഷനുകളെയോ ആഭ്യന്തരമന്ത്രിയെയോ അല്ലാതെ മറ്റാരെയാണ് സമീപിക്കേണ്ടതെന്നും താരം കൂട്ടിച്ചേർത്തു. നടൻ ടിനി ടോം സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തിയെന്ന പരാതിയിൽ കടവന്ത്ര പൊലീസ് കഴിഞ്ഞദിവസം അൻസിബയുടെ മൊഴിയെടുത്തിരുന്നു. എന്നാൽ തന്റെ [&Read More

Gulf

ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി അന്തരിച്ചു

ദോഹ: ഖത്തറിന്റെ മുൻ അമീറും രാജ്യത്തിന്റെ ആധുനിക വികസനത്തിന്റെ പ്രധാന ശില്പിയുമായ ‘പിതാവ് അമീർ’ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി (74) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ദൈവവിധിയിൽ പൂർണമായി വിശ്വാസമർപ്പിച്ചുകൊണ്ട്, പ്രിയ നേതാവിന്റെ വിയോഗത്തിൽ അമീരി ദിവാൻ ആഴമേറിയ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. 1995 മുതൽ 2013 വരെ ഖത്തർ ഭരിച്ച ഷെയ്ഖ് ഹമദ്, ഊർജRead More

Main story

അരപ്പവന്റെ മൂക്കുത്തിക്കായി 66-കാരിയെ തലയ്ക്കടിച്ചു കൊന്നു; മൃതദേഹം കുളിമുറിയിലിട്ട് കത്തിച്ച് കുഴിച്ചുമൂടി; 19-കാരൻ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വയോധികയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. വടകരപ്പതി ആട്ടയാമ്പതി ന്യൂകോളനിയിൽ താമസിക്കുന്ന സരസാൾ (66) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയൽവാസിയായ എസ്. ഉദയകുമാറിനെ (19) കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. പകുതി കരിഞ്ഞ നിലയിലുള്ള മൃതദേഹാവശിഷ്ടങ്ങൾ പ്രതിയുടെ വീട്ടുപറമ്പിൽ നിന്ന് പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ജൂൺ 10 മുതൽ സരസാളിനെ കാണാനില്ലെന്ന് കോയമ്പത്തൂരിലുള്ള മകൾ ബേബി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് [&Read More

Main story

‘ഉമ്മാ, അരമണിക്കൂർ കൊണ്ട് ഞങ്ങൾ വീട്ടിലെത്തും, ബിരിയാണി വേണം’; കണ്ണൂർ കാർ അപകടത്തിൽ

ചാലോട്: കണ്ണൂരിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽനിന്ന് വരുന്നതിനിടെ കാർ മരത്തിലിടിച്ചുണ്ടായ ദാരുണ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെ വിദ്യാർത്ഥിയും മരണത്തിന് കീഴടങ്ങി. തൃശ്ശൂർ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് (21) ആണ് ശനിയാഴ്ച രാത്രി വൈകി അന്തരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആദിത്യ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തൃശ്ശൂർ പൂങ്കുന്നം അസ്സറ്റ് പ്ലാറ്റിന ഫ്ലാറ്റിൽ താമസിക്കുന്ന നാവികസേനാ ഉദ്യോഗസ്ഥൻ എ. പി. പ്രദീപിന്റെയും ഹണിയുടെയും മകനാണ്. സഹോദരൻ: ആർണവ് കൃഷ്ണദീപ്. കണ്ണൂർ അലവിൽ [&Read More